തിരുവനന്തപുരം: സിപിഎമ്മിന് ഇഷ്ടമില്ലാത്തവരെ വെട്ടിക്കൊല്ലുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഷുഹൈബ് വധം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ തുടരുന്ന സത്യഗ്രഹ സമര പന്തല്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
മന്ത്രി ബാലന് സര്‍ക്കാര്‍ പ്രതിനിധി എന്ന നിലയിലാണ് കണ്ണൂരില്‍ സമാധാനയോഗത്തില്‍ പങ്കെടുത്തത്. ഏത് അന്വേഷണവും നടത്താന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ നാളിതുവരെയായിട്ടും സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
പി. ജയരാജന് സമ്മതം മൂളാത്തതിനാലാണ് സിബിഐ അന്വേഷണം പ്രഖ്യാപിക്കാത്തത്. ഷുഹൈബ് വധത്തിലൂടെ സിപിഎമ്മിന്റെ ഫാസിസ്റ്റ് മുഖം വീണ്ടും പുറത്ത് വന്നിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: