കാസര്‍കോട്: പാലക്കാട് മര്‍ദ്ദനമേറ്റ് മരിച്ച മധുവിന്റെ ഭൗതികദേഹം സിപിഎം സംസ്ഥാന സമ്മേളന വേദിയിലേക്കാണ് കൊണ്ടുപോകേണ്ടിയിരുന്നതെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഉണ്ണിക്കൃഷ്ണന് ഉണ്ണിത്താന് പറഞ്ഞു. പാലക്കാട് പോസ്റ്റുമോര്‍ട്ടത്തിന് സൗകര്യമുണ്ടായിട്ടും സിപിഎം നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും കാണാനായിട്ട് ഭൗതികദേഹം തൃശ്ശുര്‍ക്ക് കൊണ്ടുപോയി അപമാനിക്കുകയാണ് പോലീസ് ചെയ്തത്.
എം.ബി.രാജേഷ് എം.പിക്കും മന്ത്രി എ.കെ.ബാലനും സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ തടസ്സം നേരിടാതെ സന്ദര്‍ശനം നടത്തി അനുശോചനം രേഖപ്പെടുത്തിയെന്ന് വരുത്തിതീര്‍ക്കാനാണ് തൃശ്ശൂരിലേക്ക് കോണ്ടുപോയത്. സ്വന്തം മണ്ഡലത്തില്‍ പോയി മധുവിന്റെ ഭൗതികദേഹം ദര്‍ശിക്കാനുള്ള ധൈര്യംപോലും എംപിക്കില്ല. പേരില്‍ ഒരുമാറ്റമോ മറ്റേതെങ്കിലും സംസ്ഥാനത്തോ ആണ് മരണം നടന്നതെങ്കില്‍ മുഖ്യമന്ത്രി 10 ലക്ഷം രൂപയുമായി ഓടി വീട്ടിലെത്തുമായിരുന്നുവെന്ന് ഉണ്ണിക്കൃഷ്ണന് ഉണ്ണിത്താന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: