ന്യൂദല്‍ഹി: പിഎന്‍ബി തട്ടിപ്പ് കേസില്‍ രാജ്യംവിട്ട നീരവ് മോദിയുടെയും അമ്മാവന് മെഹുല്‍ ചോക്സിയുടെയും പാസ്പോര്ട്ടുകള് റദ്ദാക്കി. ഫെബ്രുവരി 16ന് വിദേശകാര്യ മന്ത്രാലയം ഇരുവരുടെയും പാസ്പോര്ട്ടുകള് മരവിപ്പിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ കേസില്‍ കാരണം ബോധിപ്പിക്കാന്‍ ഹാജരാകാന്‍ സമയം നല്കി. ഹാജരായില്ലെങ്കില്‍ പാസ്പോര്‍ട്ട് റദ്ദുചെയ്യുമെന്ന് നേരത്തെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
പാസ്പോര്‍ട്ട് റദ്ദുചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും നോട്ടീസും നീരവ് മോദിക്ക് ഇ-മെയില്‍ ചെയ്തെന്നും നാട്ടിലെ മേല്‍വിലാസത്തില്‍ അയച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: