ന്യൂദല്‍ഹി: ഓറിയന്റല്‍ ബാങ്കില്‍ നിന്നു 390 കോടി രൂപ തട്ടിയെടുത്ത ദ്വാരക സേത് ഇന്റര്‍നാഷണല്‍ ജ്വല്ലറി ഉടമകള്‍ രാജ്യം വിട്ടു. ജ്വല്ലറിയുടെ ഉടമകളായ സഭ്യസേത്, റീത്ത എന്നിവരാണ് വിദേശത്തേക്ക് കടന്നത്. ഇവരെ കണ്ടെത്തുന്നതിനായി സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടിയിരിക്കുകയാണ്.
2007-12 കാലയളവിലാണ് ദ്വാരക സേത്ത് കമ്പനി ഓറിയന്റല്‍ ബാങ്കില്‍ നിന്ന് 390 കോടി വായ്പ എടുത്തത്.2007 മുതല്‍ വായ്പ നേടിയിരുന്നു. എന്നാല്‍ വായ്പ തുക തിരിച്ചടക്കാതെ ഉടമകള്‍ മുങ്ങിയെന്നാണ് ബാങ്ക് നല്കിയ പരാതി. 10 മാസമായി ഇവരും കമ്പനിയുടെ മറ്റ് ഡയറകടര്‍മാരും കുടുംബാംഗങ്ങളും സഥലത്തില്ലെന്നാണ് സിബിഐ നടത്തിയ അന്വേഷണത്തില്‍ വ്യകതമായത്.
ആഭരണ നിര്‍മ്മാണവും സ്വര്‍ണ്ണം, വജ്രം, വെള്ളി എന്നിവ കയറ്റുമതി നടത്തുകയും ചെയ്യുന്ന സ്ഥാപനമാണ് ദ്വാരക സേത് ഇന്റര്‍നാഷണല്‍. നീരവ് മോദിയുടെ അതേ രീതിയില്‍ ജാമ്യരേഖ നല്‍കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: