തൃശൂര്‍: മന്ത്രിസഭ പുനസഘടന ഇപ്പോൾ അജണ്ടയിലില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിനു ശേഷം മാധ്യപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സംവിധാനം തുടങ്ങും. സിപിഎമ്മിന് അകത്ത് വ്യത്യസ്ത ശബ്ദമില്ല. ജനപങ്കാളിത്തത്തോടെയുള്ള പദ്ധതികൾ നടപ്പിലാക്കുമെന്നും കോടിയേരി പറഞ്ഞു. കേരളത്തിലെ 2000 ഭവനരഹിതർക്ക് വീട് വച്ച് നൽകും. ഒരു നേതാവിന്റെ പിന്നിലല്ല പാർട്ടിയുടെ പിന്നിലാണ് ജനങ്ങൾ അണിനിരക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേർത്തു.
കോടിയേരിയെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കാന്‍ സംസ്ഥാന സമ്മേളനത്തില്‍ തീരുമാനിക്കുകയായിരുന്നു. സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരിയുടേത് അല്ലാതെ മറ്റാരുടെയും പേര് പാര്‍ട്ടിയുടെ പരിഗണനയിലില്ലായിരുന്നു.
നിലവിലെ 87 അംഗങ്ങളെ ഉള്‍പ്പെടുത്തി പുതിയ സിപിഎം സംസ്ഥാന സമിതി രൂപീകരിച്ചു. നിലവിലെ ഒൻപത് അംഗങ്ങളെ ഒഴിവാക്കുകയും 10 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്തു. വി.വി. ദക്ഷിണാമൂര്‍ത്തിയുടെ മരണത്തെ തുടര്‍ന്നുള്ള ഒഴിവും കണക്കിലെടുത്താണ് പത്ത് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി പാനലിന് രൂപം നല്‍കിയിരിക്കുന്നത്.
എ.എന്‍. ഷംസീര്‍, പി.എ. മുഹമ്മദ് റിയാസ്, വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്, മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ് എന്നിവര്‍ സമിതിയിലെ പുതുമുഖങ്ങളാണ്. ഗോപി കോട്ടമുറിക്കലും സമിതിയിലേക്ക് തിരിച്ചെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: