ജറുസലേം: യോശു ക്രിസ്തുവിനെ അടക്കം ചെയ്തുവെന്ന് കരുതപ്പെടുന്ന ജറുസലേമിലെ ക്രിസ്ത്യന്‍ പള്ളി അടച്ചുപൂട്ടി. പള്ളിയെ കൊമേഴ്സ്യല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഇസ്രായേലി അധികൃതര്‍ പ്രോപ്പര്‍ട്ടി നികുതി ചുമത്തിയതിനെ തുടര്‍ന്നാണ് നടപടി. മുന്നറിയിപ്പൊന്നുമില്ലാതെയാണ് മതമേലദ്ധ്യക്ഷന്മാര് പള്ളി അടച്ചുപൂട്ടിയത്.
ക്രിസ്ത്യന്‍ മത വിശ്വാസപ്രകാശം വളരെ പ്രധാന്യമുള്ളതാണ് പള്ളി. കുരിശില്‍ തറയ്ക്കപ്പെട്ട് മരിച്ച ക്രിസ്തുവിനെ അടക്കം ചെയ്ത ശവകുടീരത്തിന് ചുറ്റും പള്ളിനിര്‍മിക്കുകയായിരുന്നു. ഇത് പിന്നീട് ക്രിസ്തുമതവുമായി ബന്ധപ്പെട്ട പ്രധാന തീര്‍ത്ഥാടന കേന്ദ്രമായി മാറി.
ഇത് ക്രിസ്തുമതത്തെ ഇസ്രായേലില്‍ നിന്നും തുടച്ച് നീക്കാന്‍ കരുതികൂട്ടിയുള്ള ശ്രമമാണെന്ന് ക്രൈസ്തവ മേലധ്യക്ഷന്മാര് ആരോപിച്ചു.
നൂറ്റാണ്ടുകളായുള്ള വിശ്വാസം യേശുവിനെ അടക്കം ചെയ്ത് ജറുസലേമിലാണെന്നാണ്. അവിടുത്തെ പുണ്യകേന്ദ്രത്തിലുള്ള ശവക്കല്ലറ അടുത്തിടെ ഗവേഷകര്‍ തുറന്നുപരിശോധിക്കുകയുണ്ടായി. ഏതന്‍സിനെ നാഷണല്‍ ടെക്നിക്കല്‍ സര്‍വകലാശാലയില്‍നിന്നുള്ള ഗവേഷകര്‍ക്ക് പക്ഷേ, യേശുവിനെ ഇവിടെയാണ് അടക്കം ചെയ്തത് എന്ന് സ്ഥാപിക്കാനുള്ള തെളിവുകള്‍ കിട്ടിയില്ലെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: