ആലപ്പുഴ: ജില്ലയില്‍ ഈവര്‍ഷം നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന സംയോജിത പദ്ധതികള്‍ മികച്ച നിലയിലാക്കാന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഇപ്പോഴേ ശ്രമം തുടങ്ങണമെന്ന് ജില്ല കളക്ടര്‍ ടി.വി.അനുപമ. ജില്ലയില്‍ രൂപം നല്കിയ ജില്ല പദ്ധതിക്കു സംസ്ഥാന ആസൂത്രണബോര്‍ഡിന്റെ അംഗീകാരം ലഭിച്ചതോടെ 12 വിഷയങ്ങളിലുള്ള സംയോജിത പദ്ധതികള്‍ക്കാണ് കളമൊരുങ്ങുന്നത്.
പദ്ധതി വിഹിതം ചെലഴിക്കുന്നതില്‍ ജില്ല സംസ്ഥാനത്ത് ആറാം സ്ഥാനത്തേക്കു താഴ്ന്നിരിക്കുകയാണ്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഇക്കാര്യത്തില്‍ മുന്നാക്കം വരാന്‍ കഴിയും. രണ്ടു ദിവസം മുമ്പ് മൂന്നാം സ്ഥാനത്തായിരുന്ന ജില്ലയില്‍ ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചെങ്കിലും നഗരസഭകളുടെയും ജില്ല പഞ്ചായത്തിന്റെയും വിഹിതം ചെലവഴിക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസമാണ് ജില്ലയെ പിന്നാക്കംവലിക്കുന്ന ഘടകമെന്ന് ജില്ല കളക്ടര്‍ പറഞ്ഞു.
ഗ്രാമപഞ്ചായത്തുകള്‍ക്ക് ലഭിച്ച 21008 ലക്ഷം രൂപയില്‍ ഇതിനകം 60 ശതമാനം തുകയും ചെലവഴിച്ചു. ബ്ലോക്കില്‍ ലഭിച്ച 5025 ലക്ഷം രൂപയില്‍ 58 ശതമാനവും ചെലവഴിച്ചു. നഗരസഭകളുടെ പദ്ധതിവിഹിതമായ 8082 ലക്ഷം രൂപയില്‍ 46 ശതമാനവും ജില്ല പഞ്ചായത്ത് വിഹിതമായ 5026 ലക്ഷം രൂപയില്‍ 35 ശതമാനവും മാത്രമേ ഇതിനകം ചെലഴിച്ചിട്ടുള്ളുവെന്നു യോഗത്തില്‍ അവതരിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.
ഗ്രാമ-ബ്ലോക്ക്, നഗരസഭ- ജില്ല പഞ്ചായത്തുകളിലായി ലഭിച്ച വിഹിതത്തില്‍ പൊതുവിഭാഗത്തില്‍ 55 ശതമാനവും പട്ടികജാതി പദ്ധതികളില്‍ 47 ശതമാനവും പട്ടികവര്‍ഗ ഘടകപദ്ധതിയില്‍ 30 ശതമാനവുമാണ് ഇതുവരെ ചെലവഴിച്ചത്. ഈ നാലു തദ്ദേശസ്ഥാപനങ്ങള്‍ക്കുമായി പൊതുവിഭാഗത്തില്‍ 31614 ലക്ഷം രൂപയും എസ്സിപിയില്‍ 7398 ലക്ഷം രൂപയും ടി.എസ്.പി.യില്‍ 129 ലക്ഷവും ഉള്‍പ്പടെ 39142 ലക്ഷമാണ് ലഭിച്ചത്. ഇതില്‍ പൊതുവിഭാഗത്തില്‍ 17364 ലക്ഷം രൂപയും എസ്.സി.പി.യില്‍ 3464 ലക്ഷംരൂപയും ടി.എസ്.പി.യില്‍ 38.56 ലക്ഷവും ഉള്‍പ്പടെ 20866 ലക്ഷം രൂപയാണ് ഇതുവരെ ചെലവഴിച്ചത്. പൊതുവിഭാഗത്തില്‍ 55 ശതമാനവും എസ്സിപിയില്‍ 47 ശതമാനവും ടി.എസ്.പി.യില്‍ 30 ശതമാനവുമാണ് ചെലവഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: