കൊല്ലം: മനുഷ്യത്വം വീണ്ടെടുക്കാന്‍ കേരളം അതിന്റെ ഗ്രാമീണ നന്മകളിലേക്ക് മടങ്ങണമെന്ന് തപസ്യ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ഒരു വനവാസി യുവാവിനെ അടിച്ചുകൊന്നത് വേദനിപ്പിക്കുന്നതാണ്. സാക്ഷരതയുടെയും സംസ്കാരത്തിന്റെയും പേരില്‍ മേനി നടിക്കുന്ന പരിഷ്കൃത മലയാളിയുടെ പൊള്ളത്തരമാണ് ഈ സംഭവം വിളിച്ചുപറയുന്നത്.
മനുഷ്യനെ മനസ്സിലാകാത്ത വിധം ആര്‍ത്തിയും അഹന്തയും സമൂഹത്തില്‍ പിടിമുറുക്കിയിരിക്കുന്നു എന്നതിന്റെ ഞെട്ടിക്കുന്ന ഉദാഹരണമാണിത്. എന്തിലും ഏതിലും മതവും രാഷ്ട്രീയവും സമ്പത്തും പിടി മുറുക്കിയിരിക്കുന്നു. ഗര്‍ഭിണിയെ തൊഴിച്ച് ഗര്‍ഭസ്ഥശിശുവിനെ തൊഴിച്ചുകൊല്ലുന്നതും പട്ടിണിക്കാരനെ പിടിച്ചുകെട്ടി തല്ലിക്കൊല്ലുന്നതും നിസ്സാരതെറ്റുകളായി എഴുതിത്തള്ളുന്ന വിധം നിര്‍വികാരമാണ് കേരളത്തിന്റെ മനസ്സെന്നത് ഭയം ജനിപ്പിക്കുന്ന ഒന്നാണ്. സംസ്കാരത്തിനെതിരായ നീക്കങ്ങള്‍ക്ക് പുരോഗമനത്തിന്റെ മേല്‍ക്കുപ്പായം നല്കുന്ന പ്രവണതകള്‍ ചോദ്യം ചെയ്യപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: