ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ മരുമകന് ബാങ്ക് തട്ടിപ്പു കേസില്‍ പ്രതി. കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ വിശ്വസ്തനും കുടുംബ സൃഹത്തുമാണ് അമരീന്ദര്‍ സിങ്. ഓറിയന്റന്‍ ബാങ്ക് ഓഫ് കൊമേഴ്സിനെ 109 കോടി കബളിപ്പിച്ച സിംഭൗലി ഷുഗേഴ്സ് ലിമിറ്റഡ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറാണ് അമരീന്ദറിന്റെ മകളുടെ ഭര്‍ത്താവ് ഗുര്‍പാല്‍ സിങ്. ഗുര്‍പാല്‍ ഉള്‍പ്പെടെ 13 പേര്‍ക്കെതിരേ സിബിഐ കേസെടുത്തു.
ദല്‍ഹി-യുപി അതിര്‍ത്തിയായ ഗാസിയാബാദിലാണ് കമ്പനി. രാജ്യത്തെ ഏറ്റവും വലിയ പഞ്ചസാര സംസ്കരണ കമ്പനിയാണ്. കമ്പനിയുടെ ദല്‍ഹി, യുപി ഓഫീസുകളില്‍ സിബിഐ റെയ്ഡ് നടത്തി. യുപിഎ ഭരണകാലത്ത് അമരീന്ദറും ഇടപെട്ടാണ് ബാങ്ക് ലോണ്‍ നേടിക്കൊടുത്തതെന്നാണ് വിലയിരുത്തല്‍.
2011-ല്‍ 5200 കരിമ്പുകര്‍ഷകര്‍ക്ക് സഹായ ധനം നല്‍കാനെന്ന പേരില്‍ സിംഭൗലി കമ്പനി 148 കോടി രൂപ ഓറിയന്റല്‍ ബാങ്കില്‍നിന്ന് കടമെടുത്തു. 2012 ജനുവരി- മാര്‍ച്ച് കാലത്ത് പണം മുഴുവന്‍ വാങ്ങി. പക്ഷേ കര്‍ഷകര്‍ക്ക് ഒരു രൂപപോലും കൊടുത്തില്ല. പണം കമ്പനിയുടെ അക്കൗണ്ടിലേക്ക് പോയി. 2015 മാര്‍ച്ചില്‍ ഈ തുക കിട്ടാക്കടമായി മാറ്റി. കമ്പനി ബാങ്കിനെ പറ്റിച്ചു.
ഈ നടപടിക്ക് തൊട്ടു മുമ്പ് കമ്പനി മറ്റൊരു 110 കോടി രൂപകൂടി വായ്പ നല്കി. മുന്‍ കടം തിരിച്ചടയ്ക്കാനുള്ള പദ്ധതി സമര്‍പ്പിച്ചാണ് ഈ പണം വാങ്ങിയത്. ഈ കടവും 2016 നവംബറില്‍ ബാങ്കിനെക്കൊണ്ട് എഴുതിത്തള്ളിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: