ജയ്പൂര്‍: ഇന്ത്യയിലെ ആദ്യവനിതാ നിയന്ത്രണ റെയില്‍വേ സ്റ്റേഷന് ജയ്പൂരിലെ ഗാന്ധി നഗറില്‍ ഒരുങ്ങുന്നു. ഇവിടെ ടിക്കറ്റ് നല്‍കുന്നത് മുതല്‍ സുരക്ഷാ ജീവനക്കാര്‍ വരെ സ്ത്രീകളാണ്. ആകെ 40 വനിത ജീവനക്കാരാണ് സ്റ്റേഷനിലുള്ളത്. ഇതില്‍ ട്രെയിന്‍ ഓപ്പറേഷനുകള്‍ക്ക് നാലും, ബുക്കിംഗ് ജോലികള്‍ക്ക് എട്ടും, റിസര്‍വേഷന്‍ ജോലികള്‍ക്കും, ടിക്കറ്റ് പരിശോധനകള്‍ക്കും, അനൗണ്സ്മെന്റുകള്ക്കുമായി ആറ് പേരുമാണ് ഉളളത് . ബാക്കിയുള്ളവരില്‍ 10 പേര് സുരക്ഷക്കായുള്ള ആര്.പി.എഫ് വനിത ഉദ്യോഗസ്ഥരാണ്. മറ്റ് ചെറിയ ജോലികള്‍ക്ക് ബാക്കി ജീവനക്കാരും.
മൂന്ന് ഷിഫ്റ്റുകളിലായി എട്ടു മണിക്കൂറാണ് എല്ലാവര്ക്കും ജോലി. നീലം ജാദവാണ് ഗാന്ധി നഗര്‍ സ്റ്റേഷനിലെ ആദ്യ വനിത സൂപ്രണ്ട്. റെയില്‍വേ സ്റ്റേഷനു പിന്നാലെ ട്രാഫിക് പോലീസിലും വനിതകളുടെ സമ്പൂര്‍ണ സേവനം ഉറപ്പു വരുത്താന്‍ ഒരുങ്ങുകയാണ് രാജസ്ഥാന് സര്‍ക്കാര്‍.
രാജസ്ഥാന് ഗവണ്മെന്റിന്റെയും പൂര്‍ണ അനുമതിയോടെയാണ് വനിത ജീവനക്കാരെ ഇവിടെ നിയമിച്ചിരിക്കുന്നത്. അന്‍പതിലധികം ട്രെയിനുകള്‍ ദിവസവും ഈ സ്റ്റേഷന് വഴി കടന്നുപോകുന്നുണ്ട്. 7000ത്തോളം യാത്രക്കാര്‍ ദിവസവും ഈ സ്റ്റേഷന് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: