കൊല്‍ക്കത്ത: ഇതിഹാസ ഫുട്ബോള്‍ താരം ബൈചുങ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. ട്വിറ്ററിലൂടെയാണ് ബൂട്ടിയ തന്റെ തീരുമാനം അറിയിച്ചത്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ അംഗത്വത്തില്‍നിന്നും എല്ലാവിധ രാഷ്ട്രീയ ചുമതലകളില്‍നിന്നു താന്‍ ഔദ്യോഗികമായി രാജിവെക്കുകയാണെന്നും ഇനി ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാനില്ലെന്നും തന്റെ ട്വീറ്റില്‍ ബൂട്ടിയ വ്യക്തമാക്കുന്നു.
2011ല്‍ ആണ് ബുട്ടിയ ഫുട്ബോളില്‍നിന്ന് വിരമിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2014ല്‍ ഡാര്‍ജിലിങ്ങില്‍നിന്ന് ലോക്സഭയിലേ്ക്ക് മത്സരിച്ചെങ്കിലും പരാജപ്പെട്ടു. 2016ലെ സംസ്ഥാന തിരഞ്ഞെടുപ്പിലും മത്സരിച്ച് പരാജയപ്പെട്ടു. തുടര്‍ന്നും രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ സജീവമായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ നിലപാടുകളുമായുള്ള പൊരുത്തക്കേടുകളാണ് തൃണമൂല്‍ വിടാന്‍ കാരണമെന്നും വിമര്‍ശകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: