ലക്നൗ: ഉത്തർപ്രദേശിൽ ഭീകരരുടേതെന്ന് സംശയിക്കുന്ന ‘ലഷ്കര്‍ ഇ തൊയ്ബ’ എന്ന് പേരുള്ള വാട്സ് ആപ് ഗ്രൂപ്പില്‍ ചേരാന്‍ യുവാക്കള്‍ക്ക് ക്ഷണം ലഭിച്ചതായി റിപ്പോർട്ട്. വാട്ട്സാപ്പ് ഗ്രൂപ്പില്‍ മെസേജ് ശ്രദ്ധയില്‍ പെട്ട യുവാവ് പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ലക്നൗ സൈബര്‍ സെല്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
അതേ സമയം രാജസ്ഥാനിലെ ഭില്‍വാഡയിലെ ഒരു ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ഇതിനു പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കുട്ടിയെ വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: