കൊച്ചി: പാകിസ്ഥാന് നിര്‍മിത കള്ളനോട്ട് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ പത്തുവര്‍ഷത്തെ കേരളത്തിലെ ഭൂമിയിടപാടുകളെക്കുറിച്ച് എന്‍ ഐ എ അന്വേഷണം ആരംഭിച്ചു. ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവര്‍ സംസ്ഥാനത്ത് വളരെയധികം ഭൂമിവാങ്ങിക്കൂട്ടിയത് നേരത്തെ തന്നെ സംശയത്തിനിട നല്‍കിയിരുന്നു. കണ്ടെയ്നറില്‍ കൊണ്ടുവന്ന് വിതരണം ചെയ്ത കള്ളനോട്ടുകള്‍ ഈ മതവിഭാഗത്തിന്റെ പേരില്‍ ഭൂമി വാങ്ങിക്കൂട്ടാനാണ് ഉപയോഗിച്ചതെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ അബൂബക്കര്‍ മൊഴി നല്‍കിയിട്ടുണ്ട്. കള്ളനോട്ടുകള്‍ ഉത്തരകേരളത്തില്‍ കൂടുതലായി വിതരണം ചെയ്യുന്നതിന് പെരിന്തല്‍മണ്ണ സ്വദേശിയായ ഒരാളിന്റെ സഹായം അബൂബക്കറിന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ എന്‍ ഐ എയുടെ നിരീക്ഷണത്തിലാണെന്നും എപ്പോള്‍ വേണമെങ്കിലും അറസ്റ്റുണ്ടാകാമെന്നും അന്വേഷണ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
മുംബൈ ഭീകരാക്രമണക്കേസിലെ ആസൂത്രകന്‍ ഡേവിഡ് കോള്മാന് ഹെഡ്ലിയും സഹായി തഹാവൂര്‍ റാണയും കൊച്ചിയിലെത്തിയപ്പോള്‍ നിരവധി പ്രമുഖ കെട്ടിടനിര്മാതാക്കളുമായി ബന്ധപ്പെട്ടിരുന്നു. റാണ പല പ്രമുഖരെയും നേരിട്ടുകണ്ട് ഭൂമിയിടപാടുകളെ സംബന്ധിച്ച ചര്‍ച്ച നടത്തുകയും ചെയ്തു. ഇതേക്കുറിച്ച് എന്‍ ഐ എ നേരത്തെ തന്നെ അന്വേഷണം നടത്തിയിരുന്നു. അബൂബക്കറിന് ഇതുമായി ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷണവിധേയമാക്കുന്നുണ്ട്. സംസ്ഥാന മന്ത്രിസഭയിലെ ഒരു പ്രമുഖ അംഗവുമായി അടുത്തബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം പിടിയിലായപ്പോള്‍ തന്നെ അബൂബക്കര്‍ വെളിപ്പെടുത്തിയിരുന്നു. കേരളത്തിലെവിടെയും ഭൂമി വാങ്ങി നല്‍കാമെന്ന പരസ്യവുമായി ഗള്‍ഫ് കേന്ദ്രീകരിച്ച് ചില വെബ് സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വെബ്സൈറ്റുടമകള്ക്കും അബൂബക്കറുമായി അടുത്തബന്ധമുണ്ടെന്നും എന്‍ ഐ എക്ക് വിവരം ലഭിച്ചു.
കേരളത്തില്‍ വിതരണം ചെയ്ത കള്ളനോട്ടുകള്‍ മലബാര്‍ മേഖലയില്‍ വ്യാപകമായി കലാപമുണ്ടാക്കാനാണ് വിനിയോഗിച്ചിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കാസര്‍കോട് മുതല്‍ നാദാപുരം വരെയുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ നടന്ന കലാപങ്ങളില്‍ ഈ കള്ളനോട്ടുസംഘത്തിന് കൃത്യമായ ബന്ധമുണ്ട്. വളരെ സംഘടിതമായ സ്വഭാവത്തോടെയാണ് അബൂബക്കറും കൂട്ടരും കള്ളനോട്ടുകള്‍ വിതരണം ചെയ്യുകയും ഒപ്പം ഭൂമി വാങ്ങിക്കൂട്ടാന്‍ കൂട്ടുനില്‍ക്കുകയും ചെയ്തത്. കൂടാതെ ഭൂമി സംബന്ധമായ പല തട്ടിപ്പുകള്‍ക്കും ഈ സംഘം വഴിയൊരുക്കിയിട്ടുണ്ട്. അബൂബക്കര്‍ ഐ എസ് ഐയുടെ മലബാര്‍ ഏജന്റാണെന്ന് എന്‍ ഐ എ സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: