ന്യൂദല്‍ഹി: ഇന്ത്യ സ്വന്തമായി വികസിപ്പിച്ച, ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ധനുഷ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. നാവിക സേനയുടെ’ കരുത്ത് വര്‍ദ്ധിപ്പിക്കുന്ന മിസൈലിന് 250 കിലോഭാരവുമായി പറന്ന്, 750 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യം വരെ തകര്‍ക്കാന്‍ സാധിക്കും. ഒഡീഷാ തീരത്തു നിന്നായിരുന്നു വിക്ഷേപണം.
ഉപരിതല ഉപരിതല മിസൈലായ പ്രിഥ്വിയുടെ മറ്റൊരു രൂപമാണ് ധനുഷ്. ഹൃസ്വദൂര ബാലിസ്റ്റിക് മിസൈലാണ്. 350 കിലോമീറ്റര്‍ മുതല്‍ 750 കി.മി വരെയാണ് പരിധി. ആയിരം കിലോ ആണവപോര്‍മുനയുമായി 350 കോമീറ്റര്‍ വരെ പോകാം.250 കിലോമീറ്റര്‍ ഭാരമാണെങ്കില്‍ 750 കിലോമീറ്റര്‍ വരെയും. ആണവായുധങ്ങളും പെട്രോള്‍ ബോംബുകളും രാസായുധങ്ങളും വഹിക്കാം, കപ്പലുകളെ തകര്‍ക്കുകയാണ് പ്രധാന ദൗത്യം.8.53 മീറ്ററാണ് നീളം, ഒരു മീറ്റര്‍ വ്യാസം. 5600 കിലോയാണ് ഭാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: