തിരുവനന്തപുരം: കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതികളെ പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ളവരെ ഒരാഴ്ചയ്ക്കകം പിടിക്കും. അന്വേഷണം കുറ്റമറ്റതാണ്. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഷുഹൈബ് വധം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയനോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഏതന്വേഷണ ഏജന്‍സിയും അന്വേഷിച്ചോട്ടെയെന്നായിരുന്നു നേരത്തെ മന്ത്രി എകെ ബാലന്റെ പ്രതികരണം. പാര്ട്ടിക്കാര് തന്നെയാണ് െകാലയ്ക്കു പിന്നിലെന്ന തിരിച്ചറിവാണ് സിബിഐ വേണ്ടെന്ന് മുഖ്യമന്ത്രി പറയാന്‍ കാരണമെന്നാണ് ആക്ഷേപം.
പ്രതിപക്ഷത്തുനിന്നും സണ്ണി ജോസഫാണ് അടിയന്തര പ്രമേയത്തിനു നോട്ടിസ് നല്‍കിയത്. ഷുഹൈബിനെ കൊല്ലിച്ചവരെയും പിടിക്കണം. അന്വേഷണത്തിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരാന്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണം. സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: