ആലപ്പുഴ: ക്ഷേത്രങ്ങളില്‍ പൂജാരിമാര്‍ക്ക് ലഭിക്കുന്ന ദക്ഷിണ കൈക്കൂലിയല്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയ ഹൈക്കോടതി വിധിയെ യോഗക്ഷേമസഭ സ്വാഗതം ചെയ്തു. ശാന്തിക്കാരായ ആയിരക്കണക്കിന് ആളുകള്‍ക്ക് ഈ വിധി ആശ്വാസമാണെന്ന് ജില്ലാ സെക്രട്ടറി ഡോ. ഇ. കൃഷ്ണന് നമ്പൂതിരി പറഞ്ഞു. ചരടുജപത്തിന് 20 രൂപ ദക്ഷിണ വാങ്ങിയ ശാന്തിക്കാരനെ സസ്പെന്‍ഡു ചെയ്ത ദേവസ്വം വിജിലന്‍സിന്റെ നടപടിയും ആദിവാസി യുവാവിനെ മര്‍ദ്ദിച്ചു കൊന്ന സംഭവവുമെല്ലാം സമൂഹത്തിലെ ഏതെങ്കിലും തരത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജനത അനുഭവിക്കുന്ന ദുരിതത്തിന്റെ നേര്‍ക്കാഴ്ചകളാണെന്ന് ഡോ. ഇ. കൃഷ്ണന് നമ്പൂതിരി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: