ചെന്നൈ: അസാധാരണമായിരുന്നു ആ കൂടിക്കാഴ്ച. ആഴത്തിലുള്ള സൗഹാർദ്ദം, അത്രയേറെ പതിവില്ലാത്തതാണിത്. ചെന്നൈയിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയപ്പോൾ പഴയ സുഹൃത്തിനെ കാണാൻ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ പി.പരമേശ്വരൻ ഓർമ്മിച്ചു. മാഹിയിലെ കേരള കലാഗ്രാമത്തിന്റെ സ്ഥാപകനായ, മദിരാശി മുതൽ ചെന്നൈവരെ ഈ നാടിനൊപ്പം വളർന്ന എ.പി. കുഞ്ഞിക്കണ്ണനെ കാണാൻ ചൂളൈമേട്ടിലെ വസതിയിൽ പരമേശ്വരനെത്തി. അതിഥിയും ആതിഥേയനുമായി തെല്ലുനേരം. പിന്നെ സൗഹാർദ്ദത്തിന്റെ ഓർമ്മപ്പെരുക്കങ്ങൾ .
അടുത്ത കാലത്താണ് ഇരുവരും നവതിയാഘോഷിച്ചത്. രണ്ടാ ഘോഷങ്ങളിലും അവർക്ക് ഒത്തുചേരാനായിരുന്നില്ല. കുറച്ചു നവതി സംസാരം. പിന്നെ പഴയ ഓർമ്മകളിലേക്ക്. അടിയന്തരാവസ്ഥയിൽ ഒന്നിച്ചു പ്രവർത്തിച്ച കാലം. മാനസിക ഏക ത തിരിച്ചറിഞ്ഞ കാലം. കലയുടെ നാളും കലാഗ്രാമത്തിന്റെ കഥയും കടന്ന് കാലിക വിഷയങ്ങളിലേക്ക്. കുഞ്ഞിക്കണ്ണന്,ഹാർട്ട് ബീറ്റ്സ് ഓഫ് ഹിന്ദു നേഷൻ എന്ന പുതിയ പുസ്തകം പരമേശ്വരൻ ചങ്ങാതിക്ക് സമ്മാനിച്ചു.
പിന്നെ ആരോഗ്യ കാര്യങ്ങളിലേക്ക് സംഭാഷണം തിരിഞ്ഞു. ഇനിയും കാണാമെന്ന് പരസ്പരം ഉറപ്പ് പറഞ്ഞ് നല്ലോർമ്മക ളുമായി പിരിഞ്ഞു. രണ്ടുപേരുടേയും അടുത്ത ചങ്ങാതിമാരുൾപ്പെടുന്ന ഏതാനും പേരും എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: