നമ്മുടെ സംസ്ഥാനത്ത് ലോകായുക്ത പ്രവര്‍ത്തിച്ചുതുടങ്ങിയിട്ട് പതിനേഴ് വര്‍ഷം പിന്നിട്ടു. ഭരണാധികാരികള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ ഔദ്യോഗിക ഭരണനിര്‍വഹണം നടത്തുന്നതിനിടെ അഴിമതിയും സ്വജനപക്ഷപാതവും നടത്താന്‍ സാധ്യതയുണ്ട്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനാണ് ലോകായുക്ത. പ്രതിമാസം കോടികള്‍ ചെലവഴിച്ചാണ് ഈ സ്ഥാപനത്തെ സര്‍ക്കാര്‍ നിലനിര്‍ത്തിയിരിക്കുന്നത്.
എന്നാല്‍, ഭരണകര്‍ത്താക്കളില്‍നിന്നും രാഷ്ട്രീയ നേതാക്കളില്‍നിന്നും ലോകായുക്തയുടെ പതിനേഴ് വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ ഒരാളെപ്പോലും അഴിമതിക്കാരനാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ക്കെതിരെ നിരവധി കേസുകള്‍ ലോകായുക്തയില്‍ ഉണ്ടായിരുന്നു. ഇതില്‍നിന്ന് വെളിപ്പെടുന്നത് സംസ്ഥാനത്ത് അഴിമതിക്കാര്‍ ഇല്ലെന്നാണ്! ഈ പശ്ചാത്തലത്തില്‍ ലോകായുക്തയുടെ ആവശ്യം ഇല്ല.
മുണ്ടേല പി. ബഷീര്‍, തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: