റോം: കൊളോസിയത്തെ രക്തവര്‍ണമാക്കി പാക്കിസ്ഥാനോട് ഇറ്റലി പ്രതിഷേധമറിയിച്ചു. പാക്കിസ്ഥാനിലെ മതനിന്ദ നിയമത്തിനെതിരെ റോമിന്റെ പ്രതീകാത്മക പ്രതിഷേധമായിരുന്നു ഇത്. മതനിന്ദയുടെ പേരില്‍ 2010 ല്‍ പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അസിയ ബിബിയുടെ ഭര്‍ത്താവും മകളും കൊളോസിയത്തിലെത്തി.
ക്രിസ്ത്യാനിയായ അസീയ ബിവിയെ അയല്‍വാസികള്‍ ഉപയോഗിക്കുന്ന ഗ്ലാസില്‍ നിന്നും വെള്ളം കുടിക്കാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് അവര്‍ നടത്തിയ പരാമര്‍ശങ്ങളാണ് മതനിന്ദ കുറ്റമായി പാക്കിസ്ഥാന് ആരോപിച്ചത്. മുസ്ലീമല്ലെന്ന കാരണത്താലാണ് പാക്കിസ്ഥാന് കുറ്റം ചുമത്തിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു. അസീയ ബിവി സംഭവത്തില്‍ ഇടപെട്ട രണ്ട് രാഷ്ട്രീയ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതോടെയാണ് പ്രശ്നം അന്താരാഷ്ട്ര ശ്രദ്ധ നേടിയത്.
മുസ്ലീം ഇതര വിശ്വാസമുള്ളവര്ക്കെതിരെയാണ് പാക്കിസ്ഥാന്റെ മതനിന്ദാനിയമമെന്ന് ഇറ്റാലിയന്‍ ബിഷപ്സ് കോണ്‍ഫറന്‍സ് സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ് ന്യുന്‍സിയോ ഗലന്റിനോ പറഞ്ഞു. ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകളെല്ലാം പാക്കിസ്ഥാന്റെ മതനിന്ദ നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: