ന്യൂദൽഹി: മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ നിയമസഭതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് തുടങ്ങി. ഇരു സംസ്ഥാനങ്ങളിലും 59 മണ്ഡലങ്ങളിലേക്കാണ് ഇന്നു തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതല്‍ നാലു മണിവരെയാണ് വോട്ടെടുപ്പ്. എന്നാല്‍, നാഗാലാന്‍ഡിലെ ഉള്‍പ്രദേശങ്ങളില്‍ പോളിങ് സമയം മൂന്ന് മണിയോടെ സമാപിക്കും.
നാഗാലാന്‍ഡില്‍ ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മേഘാലയയില്‍ സ്ഥാനാര്‍ഥിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒരു മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. മാര്‍ച്ച് മൂന്നിനു ഫലം പ്രഖ്യാപിക്കും.
നാഗാലാന്‍ഡില്‍ ബിജെപി നാഷണല്‍ ഡെമോക്രാറ്റിക് പ്രോഗ്രസ്വ് പാര്‍ട്ടി (എന്‍ഡിപിപി)യുമായി സഖ്യത്തിലാണ്. ഭരണത്തിലുള്ള നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടുമായാണ് മുഖ്യ മത്സരം. മേഘാലയയില്‍ മുകുള്‍ സങ്മ നയിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ ഇറക്കി ഭരണം പിടിക്കാനാണ് ബിജെപിയുടെ ശ്രമം.
എന്‍സിപി സാങ്മ വിഭാഗം, കോണ്‍ഗ്രസിലെ ഒരു വിഭാഗം എന്നിവര്‍ ബിജെപിക്കൊപ്പമാണ്. മേഘാലയയില്‍ ബിജെപി ഭരണം പിടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് കിരണ്‍ റിജിജു പറഞ്ഞു. വോട്ടെടുപ്പുകഴിഞ്ഞ ത്രിപുരയിലേതുള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ മാര്‍ച്ച് മൂന്നിനാണ്. മാര്‍ച്ച് മൂന്നിന് ഉച്ചയോടെ മൂന്നു സംസ്ഥാനങ്ങളിലെ അടുത്ത ഭരകക്ഷിയോ മുന്നണിയോ ആരെന്ന് അറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: