ശാസ്താംകോട്ട: ഭരണിക്കാവിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ കഴിയാതെ അധികൃതര്‍ ഒളിച്ചുകളി നടത്തുന്നു. അടിയന്തരമായി പോകേണ്ടവരും രോഗികളുമായി ആശുപത്രിയില്‍ പോകുന്നവരും പലപ്പോഴും ഭരണിക്കാവില്‍ കരുക്കില്‍പ്പെട്ട് നട്ടം തിരിയുന്നത് പതിവ് കാഴ്ചയാണ്. ഭരണിക്കാവില്‍ പ്രവര്‍ത്തനം നിലച്ചു കിടക്കുന്ന പ്രൈവറ്റ് ബസ് സ്റ്റാന്റ് പ്രവര്‍ത്തനം തുടങ്ങാന്‍ ആര്‍ടിഒ ബോര്‍ഡിന്റെ അനുമതി ലഭിച്ചെങ്കിലും അതും നടപ്പായിട്ടില്ല.
പ്രൈവറ്റ് ബസ് സ്റ്റാന്റ് പ്രവര്‍ത്തന ക്ഷമമായാല്‍ ഭരണിക്കാവിലെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമുണ്ടായേനെ. എന്നാല്‍ ഈ തീരുമാനം ടൗണിലെ ഒരു വിഭാഗം വ്യാപാരികളും സ്വകാര്യ ബസ് ഉടമകളും ചേര്‍ന്ന് അട്ടിമറിക്കുകയാണെന്ന് ആക്ഷേപമുണ്ട്. ബസ് സ്റ്റാന്റിന്റെ ഉടമസ്ഥരായ ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ഇക്കാര്യത്തില്‍ അനങ്ങാപ്പാറ നയമന്ന് സ്വീകരിക്കുന്നത്. ഒരു കോടിയിലധികം രൂപ മുടക്കി ടൗണിന് വടക്ക് മുസലിയാര്‍ ഫാമില്‍ വിശാലമായി നിര്‍മ്മിച്ച പ്രൈവറ്റ് ബസ് സ്റ്റാന്റ് ഇന്ന് സാമുഹ്യ വിരുദ്ധരുടെയും മദ്യപാനി സംഘത്തിന്റെ വിഹാരകേന്ദ്രമായി. ടൗണിലെ ട്രാഫിക്ക് സിഗ്നല്‍ സംവിധാനം കൂടി നിലച്ചതാണ് ഗതാഗതക്കുരുക്ക് കൂടുതല്‍ രൂക്ഷമാകാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: