ന്യൂദല്‍ഹി: ബോളിവുഡ് നടി ശ്രീദേവിയുടെ മരണം കൊലപാതമായിരിക്കുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വമി. മാധ്യമങ്ങളിലെ വസ്തുതകള്‍ക്ക് സ്ഥിരതയില്ലെന്നും മരണം സംബന്ധിച്ച് പ്രോസിക്യൂഷന്റെ വിശദീകരണത്തിനായി കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
നടിയുടെ മരണത്തിന് തൊട്ടുപിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ ഡോക്ടര്‍മാര്‍ മരണം ഹൃദയ സ്തംഭനത്തെ തുടര്‍ന്നാണെന്നു പറയുകയായിരുന്നു. എന്നാല്‍ ശ്രീദേവിയുടെ മരണം കൊലപാതകമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു.
ശ്രീദേവി ഒരിക്കലും വീര്യമേറിയ മദ്യം കുടിക്കുമായിരുന്നില്ല. പിന്നെങ്ങനെ താരത്തിന്റെ ശരീരത്തില്‍ അമിത അളവില്‍ മദ്യം എത്തി. സിസിടിവി കാമറകള്‍ക്ക് എന്തു സംഭവിച്ചുവെന്നും അദ്ദേഹം ചോദിച്ചു. അധോലോക നായകന് ദാവൂദ് ഇബ്രാഹിമും ചലച്ചിത്ര നടിമാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്നും സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: