ശ്രീനഗര്‍: പാക്ക് സൈന്യത്തിന്റെ ഷെല്ലാക്രമണത്തെ തുടര്‍ന്ന് ജമ്മു കശ്മീരിലെ രജൗറി ജില്ലയിലുള്ള മഞ്ചാക്കോട്ട് സെക്ടറിലെ സ്കൂളില്‍ നിരവധി കുട്ടികള്‍ കുടുങ്ങി. കശ്മീരിലെ പൂഞ്ച്, രജൗറി ജില്ലകളിലെ നിയന്ത്രണരേഖയ്ക്ക് തൊട്ടടുത്ത പ്രദേശങ്ങളില്‍ ചൊവ്വാഴ്ച ശക്തമായ വെടിവയ്പും ഷെല്ലാക്രമണവുമാണ് നടന്നത്.
തുടർന്ന് ഷെല്ലാക്രമണം അവസാനിക്കുന്നതുവരെ സ്കൂളില്‍ തുടരാന്‍ വിദ്യാര്‍ഥികളോട് നിര്‍ദ്ദേശിച്ചതായി ഹെഡ് മാസ്റ്റര്‍ നിർദ്ദേശം നൽകി. കനത്ത ഷെല്ലാക്രമണമാണ് പാക് സൈന്യം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാവിലെ 8.45 മുതലാണ് വെടിവെപ്പ് തുടങ്ങിയത്.
അതിര്‍ത്തിയിലൂടെ തീവ്രവാദികള്‍ക്ക് നുഴഞ്ഞുകയറാന്‍ അവസരം ഒരുക്കുന്നതിനു വേണ്ടിയാണ് പാക് സൈന്യം വെടിവെപ്പും ഷെല്ലാക്രമണവും നടത്തുന്നതെന്ന് സൈന്യം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: