മാലി : മിലനില്‍ നടക്കുന്ന സംയുക്ത നാവികാഭ്യാസത്തില്‍ പങ്കെടുക്കാനുള്ള ഇന്ത്യയുടെ ക്ഷണം മാലദ്വീപ് നിരസിച്ചു. നാവികസേനയുടെ ചീഫ് അഡ്മിറല്‍ സുനില്‍ ലാന്‍ബയാണ് മാലദ്വീപ് ക്ഷണം നിരസിച്ചതായി വ്യക്തമാക്കിയത്. മിലനില്‍ പങ്കെടുക്കാന്‍ പതിനാറ് രാജ്യങ്ങള്‍ സമ്മതം പ്രകടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ രണ്ടുവര്‍ഷത്തില്‍ ഒരിക്കലാണ് മിലന് സംഘടിപ്പിക്കുന്നത്. എട്ടുദിവസമാണ് അഭ്യാസം നീണ്ടുനില്‍ക്കുന്നത്.പ്രാദേശിക സഹകരണം വര്‍ധിപ്പിക്കുക, നിര്‍ണായക സമുദ്ര മേഖലകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മിലന് മാര്‍ച്ച് ആറിനാണ് ആരംഭിക്കുന്നത്.
രാഷ്്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ 30 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാനുള്ള മാലദ്വീപിന്റെ തീരുമാനത്തിനെതിരെ ഇന്ത്യ രംഗത്തെത്തിയിരുന്നു. മാലദ്വീപില്‍ എത്രയും പെട്ടന്ന് ജനാധിപത്യം പുന:സ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ പറഞ്ഞിരുന്നു. അടിയന്തരാവസ്ഥക്കെതിരായ ഇന്ത്യയുടെ പ്രസ്താവനയാണ് നാവികാഭ്യാസത്തില്‍ നിന്നുള്ള രാജ്യത്തിന്റെ പിന്മാറ്റത്തിന് കാരണമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: