തിരുവനന്തപുരം: വനവാസി യുവാവ് മധു കൊല്ലപ്പെട്ടതില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒന്നാം പ്രതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആരോപിച്ചു. മധുവിന്റെ മരണത്തിനിടയാക്കിയതിലെ സംസ്ഥാന സര്‍ക്കാരിനുളള കുറ്റകരമായ പങ്കില്‍ പ്രതിഷേധിച്ച് ആരംഭിച്ച 24 മണിക്കൂര്‍ ഉപവാസത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മധുവിന്റെ വീട്ടില്‍ പോകാനോ മോര്‍ച്ചറിയില്‍ പോയി മൃതദേഹം കാണാനോ മുഖ്യമന്ത്രി കൂട്ടാക്കിയില്ല. വനവാസി ക്ഷേമത്തിനു നല്കുന്ന പണം മുഴുവന്‍ കൊള്ളയടിക്കുന്നു. ആ പണം തട്ടിയെടുക്കുന്ന തമ്പ്രാക്കന്മാരുടെ ഗുരുവാണ് പിണറായി വിജയന്. കേരളത്തില്‍ കൊലപാതകങ്ങളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുകയാണ്. ചോരക്കറ പുരളുന്ന മണ്ണാണ് എങ്ങും. വസ്തുവില്‍ കൊടികുത്തി അവരെ ആത്മഹത്യയിലേക്ക് തള്ളി വിടുകയല്ല വേണ്ടത്. ഗര്‍ഭിണിയെ വരെ സിപിഎം പാര്‍ട്ടി പ്രവര്‍ത്തകര്‍ ചവുട്ടി പിഞ്ചുകുഞ്ഞിനെ കൊല്ലുന്നു. സാമൂഹിക പരിഷ്കര്‍ത്തക്കള്‍ കേരളത്തിനു വേണ്ടി ഒഴുക്കിയ വിയര്‍പ്പ് വെറുതെയായെന്നും കുമ്മനം പറഞ്ഞു.
അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുന്ന ആദിവാസികളെ നക്സലൈറ്റുകളെന്നും തീവ്രവാദികളെന്നും മുദ്രകുത്തരുതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സി.കെ. ജാനു പറഞ്ഞു. അട്ടപ്പാടിയുടെ വികസനത്തിനു വേണ്ടി കോടിക്കണക്കിന് രൂപയാണ് വിനിയോഗിക്കുന്നത്. ആദിവാസികള്‍ പട്ടിണിയിലും. ഇവരുടെ ക്ഷേമത്തിനു വേണ്ടി വിനിയോഗിക്കുന്ന തുക വനവാസികള്‍ക്ക് നേരിട്ട് കൊടുത്തിരുന്നുവെങ്കില്‍ അവര്‍ കോടീശ്വരന്മാരാകുമെന്ന് ജാനു പറഞ്ഞു.
കാട്ടില്‍ നിന്ന് തടികടത്തുന്നവനും, ആനക്കൊമ്പ് മോഷ്ടിക്കുന്നവനും സമൂഹത്തില്‍ സൈ്വരമായി വിഹരിക്കുമ്പോള്‍ വിശന്ന് വലയുന്നവനെ അടിച്ചുകൊല്ലുകയാണ്, മന്ത്രി എ.കെ ബാലന് രാജിവയ്ക്കണമെന്നും ജാനു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: