തലശ്ശേരി: മദ്യലഹരിയില്‍ കുതിച്ചോടിയ ഓട്ടോറിക്ഷ വഴിനീളെ വിതച്ച അപകടത്തില്‍ രണ്ട് ബൈക്കുകളും ഒരു കാറും ഭാഗികമായി തകര്‍ന്നു. ഓട്ടോ ഇടിച്ച് ബൈക്കില്‍ നിന്നും റോഡില്‍ വീണ രണ്ട് യുവാക്കള്‍ കാലെല്ലും കൈയ്യെല്ലും പൊട്ടി ഗുരുതരാവസ്ഥയില്‍ മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ അപകടം വിതച്ചോടുന്നതിനിടയില് റോഡരികിലെ മതിലില്‍ ഇടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ അര്‍ദ്ധരാത്രിയോടെ കത്തിനശിച്ചു. അജ്ഞാതര്‍ തീവച്ചതാണെന്നും സൂചനയുണ്ട്.
ഇന്നലെ രാത്രി 8.45 ഓടെ കൊളശ്ശേരിയില്‍ നിന്നും ഇടത്തിലമ്പലം ഭാഗത്തേക്കുള്ള റോഡിലാണ് അപകടം നടന്നത്. കാവുംഭാഗത്തെ കേളോത്ത് വീട്ടില്‍ പ്രവീണ്‍ കുമാര്‍ (48) ഓടിച്ച കെഎല്‍ 58 ഡി 9494 ബജാജ് ഓട്ടോ ഇടത്തിലമ്പലം ഇല്ലിക്കുന്ന് റോഡില്‍ ആദ്യം ഒരു കാറിലിടിച്ച് നിര്‍ത്താതെ പോവുന്നതിനിടയിലാണ് വീണ്ടും എതിരെവന്ന രണ്ട് ബൈക്കുകള്‍ ഇടിച്ച് തെറിപ്പിച്ചത്. ഇരു ബൈക്കുകളും ഓടിച്ചവര്‍ക്കാണ് എല്ല് പൊട്ടി ഗുരുതരമായി പരിക്കേറ്റത്. ഇരുവരും കാവുംഭാഗം സ്വദേശികളാണ്. അപകടക്കുതിപ്പിനിടയില് നിയന്ത്രണം വിട്ട ഓട്ടോ റോഡരികിലെ മതിലിലിടിച്ച് വശം ചെരിഞ്ഞ് മറിഞ്ഞു. മദ്യലഹരിയിലായ ഓട്ടോ െ്രെഡവര്‍ പ്രവീണിനും പരിക്കുണ്ട്. ഇയാള്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലാണുള്ളത്. ഇയാളെ പോലീസ് എത്തി ആല്‍ക്കഹോള്‍ പരിശോധനക്ക് വിധേയമാക്കി. അപകടത്തിനിരയായ കെഎല്‍ 58 ഡബ്ല്യൂ 7880, കെഎല്‍ 58 ജെ 3594 ബൈക്കുകള്‍ പോലീസെത്തി ധര്‍മ്മടം സ്റ്റേഷനിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: