ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഐഎസ് ഭീകര സാന്നിധ്യമുണ്ടെന്ന് സംസ്ഥാന പോലീസ്. ശ്രീനഗര്‍ സൗരയിലെ പോലീസ് പോസ്റ്റില്‍ നടത്തിയ ഭീകരാക്രമണത്തില്‍ പോലീസുകാരന് കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. അതിനു പിന്നാലെയാണ് ജമ്മുകശ്മീര്‍ താഴ്വരയില് ഭീകര സാന്നിധ്യമുണ്ടെന്ന് പോലീസ് മേധാവി എസ്.പി. വെയ്ദ് അറിയിച്ചത്.
ഹുറിയത്ത് നേതാവ് ഫസല്‍ ഹഖ് ഖുറേഷിയുടെ വസതിക്ക് കാവല്‍ നിന്ന ഫറൂഖ് അഹമ്മദ് എന്ന പോലീസുകാരന് ഞായറാഴ്ച ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഐഎസ് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. കൂടാതെ ഇയാളുടെ പക്കലുണ്ടായിരുന്ന ആയുധങ്ങളും ഭീകരര്‍ മോഷ്ടിച്ചു. അല്‍ അമഖ് വാര്‍ത്ത ഏജന്‍സി വഴിയാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഐഎസ് അറിയിച്ചത്. യുദ്ധം തുടങ്ങിയിട്ടേയുള്ളൂവെന്നും ഇതില്‍ പറയുന്നുണ്ട്.
ഭീകരാക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കുവേണ്ടി അന്വേഷണം നടത്തി വരികയാണെന്നും വെയ്ദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: