മുംബൈ: നടി ശ്രീദേവിയുടെ മരണത്തില്‍ ദുബായ് പോലീസിന്റെയും പബ്ലിക് പ്രോസിക്യൂഷന്റേയും അന്വേഷണങ്ങള്‍ തുടരുമ്പോള്‍ ഇന്ത്യയില്‍ ദൃശ്യ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം.
ബാത്ത്ടബ്ബില്‍ കിടന്നാണ് ഒരു റിപ്പോര്‍ട്ടര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. എബിപി ന്യൂസ് ചാനലിന്റെ വാര്‍ത്താ അവതാരകയുടെ പിന്നില്‍ ഒരു കുളിമുറിയുടെ ചിത്രം. അതില്‍ ശ്രീദേവിയുടെ ചിത്രമുണ്ട്. ബാത്ത്ടബ്ബിനു മുകളില്‍ ഒരു ഗ്ലാസില്‍ മദ്യം വെച്ചിരിക്കുന്നു.
ആജ്തക് ചാനലിന്റെ അവതാരകന് നിന്നത് ഒരു ബാത്ത്ടബ്ബിനു മുന്നിലാണ്. ആ ബാത്ത് ടബ്ബില്‍ മരണത്തിന്റെ ബാത്ത് ടബ്ബ് എന്നെഴുതിയിരിക്കുന്നു. ടിവി9 ചാനലാവട്ടെ ശ്രീദേവി ബാത്ത് ടബ്ബില്‍ മരിച്ചു കിടക്കുന്നതായും ബോണി കപൂര്‍ അതിനടുത്തു നില്‍ക്കുന്നതായും പ്രതീകാത്മകമായി ചിത്രീകരിച്ചു. മഹാ ന്യൂസ് ചാനലിന്റെ റിപ്പോര്‍ട്ടറാണ് ബാത്ത്ടബ്ബില്‍ കിടന്ന് വാര്‍ത്ത അവതരിപ്പിച്ചത്. ഇത്തരത്തിലുള്ള റിപ്പോര്‍ട്ടിങ് ശൈലിക്കെതിരെ നിരവധി പേര് രംഗത്തു വന്നു. ശ്രീദേവിയുടേത് യാദൃച്ഛിക മുങ്ങിമരണം എന്നാണ് ദുബായ് പോലീസ് പറഞ്ഞത്. എന്നാല്‍ ഇന്ത്യയിലെ ദൃശ്യമാധ്യമങ്ങള്‍ മനഃപൂര്‍വം മുങ്ങി മരിച്ചിരിക്കുന്നു എന്നാണ് ഒരാള്‍ ട്വിറ്ററില്‍ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: