മട്ടന്നൂര്‍ : ഷുഹൈബിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചെന്ന് കരുത്തുന്ന ആയുധങ്ങള്‍ കണ്ടെടുത്തു. മൂന്നു വാളുകളാണ് കണ്ടെടുത്തത്. മട്ടന്നൂര്‍ വെള്ളപറമ്പില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.
ഇന്നലെ ഷുഹൈബ് വധക്കേസില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഒരു മനുഷ്യനെ ചെയ്തതു കണ്ടില്ലേ? എന്തുകൊണ്ടാണ് ഈകേസില്‍ ഇതുവരെ ആയുധങ്ങള്‍ കണ്ടെടുക്കാന്‍ കഴിയാത്തത്? ഷുഹൈബിന്റെ ചിത്രം കാണിച്ച് ഹൈക്കോടതി ചോദിച്ചിരുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണം സംബന്ധിച്ച നിലപാട് അറിയിക്കാന്ഹൈക്കോടതി സിബിഐയ്ക്ക് ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.
ഫെബ്രുവരി 12 ന് രാത്രിയിലാണ് അഞ്ചംഗ സംഘം ഷുഹൈബിനെ വെട്ടിക്കൊന്നത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ചുള്ള കൊലപാതകമായതിനാല്‍ തീവ്രവാദ പ്രവര്‍ത്തന നിരോധന നിയമ (യുഎപിഎ) പ്രകാരമുള്ള കുറ്റം ചുമത്താമെങ്കിലും പ്രതികള്‍ സിപിഎമ്മുകാരായതിനാല്‍ രാഷ്ട്രീയ ഇടപെടല്‍ കാരണം പോലീസ് യുഎപിഎ ചുമത്തിയില്ല. അറസ്റ്റിലായ രണ്ട് പ്രതികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് എന്നിവരുമായി അടുത്ത ബന്ധമുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: