പാട്ന : മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി എന്‍ഡിഎ വിട്ടു. ഇന്ന് ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് മാഞ്ചിയോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ആര്‍ജിഡി നേതാവും, ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബ്റി ദേവിയുടെ വസതിയിലെത്തി, കൂടിക്കാഴ്ച നടത്തിയ ശേഷമാണ് എന്‍ഡിഎ വിടുന്ന കാര്യം അറിയിച്ചത്.
അടുത്തിടെ രാജ്യസഭയില്‍ ഒഴിവ് വരുന്ന സീറ്റ് ഒരെണ്ണം മാഞ്ജിയുടെ പാര്‍ട്ടിയായ ഹിന്ദുസ്ഥാനി ആവാം മോര്‍ച്ചയ്ക്കു(എച്ച്എഎം) നല്‍കണമെന്ന് എന്‍ഡിഎയോട് ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ വരാനിരിക്കുന്ന ലോക്സഭ, രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലും എന്‍ഡിഎയ്ക്കുവേണ്ടി എച്ച്എഎം അനുയായികള്‍ പ്രചാരണ പരിപാടികള്‍ക്ക് ഇറങ്ങില്ലെന്നും മാഞ്ജി മുന്നറിയിപ്പ് നല്‍കിയിരുന്നു, ഇതിനു പിന്നാലെയാണ് രാജിവെച്ചിരിക്കുന്നത്.
ഈ മാസം 23നാണ് രാജ്യസഭ തെരഞ്ഞെടുപ്പ്. അരാരിയ, ജഹാന്ബാദ്, ഭാഭുവ എന്നീ മണ്ഡലങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഈ മാസം 11നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: