കൊല്ലം: അന്യസംസ്ഥാനങ്ങളില്‍ നിന്ന് എന്‍ഒസി എടുത്തു വരുന്ന വാഹനങ്ങള്‍ക്ക് പുതിയ നമ്പര്‍ അനുവദിച്ച് നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ നടപടികള്‍ ലഘൂകരിച്ചു. പുതിയ നമ്പരിനു വേണ്ടി അപേക്ഷകന് സമര്‍പ്പിക്കുന്ന ഫോം 27നൊപ്പം വാഹന രേഖകളുടെ സത്യവാങ്മൂലം സമര്‍പ്പിക്കണം. ഇത് ജോ.ആര്‍ടിഒ ഓഫീസ്പിആര്ഒ വാഹനത്തിന്റെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ‘വാഹന്‍’ സോഫ്റ്റ് വെയറുമായും എന്തെങ്കിലും കേസുകളുണ്ടോയെന്ന് എന്‍സിആര്‍ബിയുടെ വെബ്സൈറ്റിലും പരിശോധിക്കണം.
അപാകതകള്‍ ഇല്ലെങ്കില്‍ ഫീസും ടാക്സും അടച്ച ശേഷം അപേക്ഷകന് ജോ.ആര്‍ടിഒയ്ക്ക് മുന്‍പാകെ ഹിയറിങിന് ഹാജരാകണം. വാഹനത്തിന്റെ വിവരങ്ങള്‍ ‘വാഹന്‍’ സോഫ്റ്റ് വെയറില്‍ ലഭ്യമല്ലെങ്കില്‍ ഇക്കാര്യം രേഖപ്പെടുത്തി ഒര്‍ജിനല്‍ രജിസ്റ്ററിംഗ് അതോറിറ്റിക്ക് രജിസ്ട്രേഡ് തപാലില്‍ എന്‍ഒസിയുടെ ആധികാരികത ആരാഞ്ഞ് കത്ത് അയയ്ക്കണം. ഇതിന് മറുപടി ലഭിക്കുന്നതു പ്രകാരം വാഹനത്തിന് നമ്പര്‍ നല്‍കണം.
ഒരു മാസം വരെ രജിസ്റ്ററിംഗ് അതോറിറ്റിയില്‍ നിന്ന് മറുപടി ലഭിച്ചില്ലെലും വാഹനത്തിന് നമ്പര്‍ അനുവദിക്കാം. വാഹനത്തിന്റെയും അപേക്ഷയുടെയും ആധികാരികത പരിശോധിച്ച് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തേണ്ടതാണ്. അപാകതകളില്ലെങ്കില് വാഹനത്തിന് അന്നേ ദിവസം നമ്പര്‍ അനുവദിക്കാം. പുതിയ വാഹനങ്ങളുടെ ആര്‍സി ബുക്ക് നല്കുന്ന അതേ കാലയളവില്‍ ഈ വാഹനത്തിന്റെയും ആര്‍സി ബുക്ക് നല്‍കണം.
വാഹന ഉടമയ്ക്ക് ഏഴ് ദിവത്തിനുള്ളില്‍ ഇഷ്ടമുള്ള നമ്പര്‍ റിസര്‍വ് ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കും. വാഹന പരിശോധനയില്‍ അപേക്ഷയിലെ വിവരങ്ങളും വാഹനത്തിന്റെ വിശദാംശങ്ങളും യോജിക്കുന്നില്ലെങ്കില്‍ അത് വിശദമായി രേഖപ്പെടുത്തി അപേക്ഷ നിരസ്സിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: