വണ്ടാനം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എക്സ്റെ സംവിധാനം താറുമാറായതായി പരാതി, എക്റെ ഫിലിമില്‍ ദൃശ്യങ്ങള്‍ തെളിയാത്തത് സംഘര്‍ഷത്തിനിടയാക്കുന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെ വാഹനാപകടത്തില്‍ നട്ടെലിന് പരിക്കേറ്റയാളുടെ എക്സ്റേ എടുത്തങ്കിലും, ഫിലിമില്‍ നട്ടല്ലിന്റെയും മറ്റും ദൃശ്യം തെളിഞ്ഞിരുന്നില്ല.ഇതെ കുടര്‍ന്ന് പുറത്തെ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വന്നു. എന്നാല്‍ ഡിജിറ്റല്‍ ഫിലിം തീര്‍ന്നിട്ട് രണ്ടാഴ്ചയായെന്നും ഡിജിറ്റല്‍ ഫിലിമിലൂടെ മാത്രമെ യാഥാര്‍ത്ഥ ദൃശ്യങ്ങള്‍ കാണാന്‍ പറ്റുകയുള്ളുയെന്നാണ് ടെക്നീഷ്യന്മാര് പറയുന്നത്.
സ്വകാര്യ ലാബുകളെ സഹായിക്കാന്‍ വേണ്ടിയുള്ള ജീവനക്കാരുടെ എന്തെങ്കിലും കുതന്ത്രമാണൊ ഇതിന്റെ പിന്നിലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പ്രശ്നം പരിഹരിക്കാന്‍ ആശുപത്രി വികസന സമിതി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: