ബസ്സുടമകള്‍ക്ക് നന്ദിയുണ്ട്. സര്‍ക്കാരിനും. പണത്തിനുവേണ്ടി ആര്‍ത്തിമൂത്താണ് ബസ്സുടമകള്‍ സമരം ചെയ്തത്. ഫലത്തില്‍ പ്രകൃതിക്ക് ഗുണം ചെയ്തു. അന്തരീക്ഷത്തില്‍ ശുദ്ധവായു കൂടി. ബസ്സ് ഓടുമ്പോഴുണ്ടാകുന്ന കാര്‍ബണ്‍ മോണോകെസെഡ് അഞ്ച് ദിവസങ്ങളില്‍ ഇല്ലാതിരുന്നത് ബസ്സുടമകളുടെ സമരം മൂലമായിരുന്നു. ആയിരക്കണക്കിന് ബസ്സുകളാണ് ദിനം പ്രതി കേരളത്തില്‍ ഓടുന്നത്. അതിലാതിരുന്നത് ഓസോണ്‍ പാളിയുടെ നിര്‍മ്മിതിക്ക് ഗുണം ചെയ്തു.
തട്ടുകടകള്‍, മുതല്‍ മേലോട്ടുള്ള വ്യാപാര-വ്യവസായ മേഖലകളിലെ കണക്ക് സര്‍ക്കാരിന് സമര്‍പ്പിക്കണം. എന്നാല്‍ ബസ്സ് വ്യവസായികളെന്ന് അവകാശപ്പെടുന്ന ബസ്സുടകള്‍ ഇത് ഒരിക്കലും പാലിച്ചിട്ടില്ല. കണക്ക് സര്‍ക്കാരിന് നല്‍കിയിട്ടില്ല. ഇതു പോലൊരു അവസരത്തില്‍ ബസ്സുടമകളുടെ സമരത്തില്‍ കേരള, ഹൈക്കോടതി മാസാന്ത കണക്ക് സര്‍ക്കാരിന് നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. പ്രസ്തുത ഉത്തരവ് ഇന്നുവരെയായിട്ടും നടപ്പാക്കിയിട്ടില്ല. ഇത് എന്തുകൊണ്ടാണ് ? ബസ്സ് വ്യസായത്തിന്റെ കണക്ക് സര്‍ക്കാരിന് സമര്‍പ്പിക്കാതിരിക്കാന്‍ ബസ്സുടമകള്‍ക്ക് മറ്റ് പൗരന്മാരില് നിന്ന് വിട്ട് എന്ത് പ്രത്യേകതയാണുള്ളത് ?
ബസ്സ് നിരത്തില്‍ ഓടിച്ച് യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കാം എന്ന സത്യവാങ്മൂലമാണ് സര്‍ക്കാര്‍ ബസ്സിന് പെര്‍മിറ്റ് അനുവദിച്ചിട്ടുള്ളത്. നിയമവിരുദ്ധമായി അഞ്ച് ദിവസമായി ബസ്സ് നിരത്തില്‍ ഇറക്കാതെ യാത്രക്കാരെ ബുദ്ധിമുട്ടിച്ചതിന് എല്ലാ ബസ്സുടമകള്‍ക്കും എതിരെ സര്‍ക്കാര്‍ പിഴചുമത്തുകയോ, മറ്റ് ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യേണ്ടത് അന്ത്യാന്താപേക്ഷിതമാണ്.
നഷ്ടത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസിക്ക് അഞ്ച് ദിവസത്തെ കളക്ഷന്‍ 48 കോടിരൂപയാണ്. പെന്ഷന് കൊടുക്കാന്‍ നട്ടം തിരിയുന്ന ഈ സമയത്ത് അഞ്ച് ദിവസത്തെ ബസ്സ് സമരം പെന്‍ഷന്‍കാര്‍ക്ക് ഗുണം ചെയ്തു.
ആന്റോ ഡി. ഒല്ലൂക്കാരന്‍
തൃശൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: