മുംബൈ: കൊലക്കേസില്‍ ജീവിപര്യന്തം ശിക്ഷിക്കപ്പെട്ട് ജയില്‍ ചാടിയ പ്രതി അഞ്ചുവര്‍ഷത്തിനു ശേഷം ആധാറില്‍ കുടുങ്ങി പോലീസ് വലയിലായി. നാസിക് റോഡ് സെന്‍ട്രല്‍ ജയിലില്‍നിന്ന് 2012 ലാണ് സതീഷ് മഹിപാല്‍ വാല്മീകി രക്ഷപ്പെട്ടത്. പോലീസ് വനില്‍നിന്ന് ഗോദാവരിയില്‍ ചാടിയാണ് രക്ഷപ്പെട്ടത്. ഇപ്പോള്‍ 37 വയസായി. ഇന്നലെ പോലീസ് പിടികൂടി.
ഭാര്യയെ 2010 -ല്‍ കൊന്ന് ജഡം പല തുണ്ടമാക്കിയതാണ് കേസ്. പോലീസ് പിടിയിലായി ജയില്‍ ശിക്ഷ വിധിക്കപ്പെട്ട മഹിപാലിനെ വേറേ കേസുകളില്‍ പ്രതികളായ 15 പേര്‍ക്കൊപ്പം പോലീസ് വാനില്‍ കൊണ്ടുപോകവേ ഗോദാവരി പാലത്തില്‍ വേഗം കുറഞ്ഞ സമയം പോലീസിനെ തള്ളിമാറ്റി നദിയിലേക്ക് ചാടുകയായിരുന്നു. 60 അടി ഉയരത്തില്‍നിന്ന് ചാടിയെങ്കിലും രക്ഷപ്പെട്ടു. അന്നു മുതല്‍ പോലീസ് മഹിപാലിനെ തിരയുകയായിരുന്നു.
പോലീസിനെ ഇപ്പോള്‍ സഹായിച്ചത് ആധാര്‍. ജയില്‍ ചാടിയ മഹിപാല്‍ ഒളിവിലായിരുന്നു. ഇയാള്‍ അതിനിടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചു. മഹിപാലിന്റെ ഫോട്ടോ അയാളുടെ നാടായ യുപിയില്‍ തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥര്‍ ഇയാളുടെ ഫോണ്‍ നമ്പര്‍ കണ്ടുപിടിക്കാന്‍ സഹായിച്ചു. അങ്ങനെ അഞ്ചുവര്‍ഷത്തിനു ശേഷം മഹിപാല്‍ വീണ്ടും അറസ്റ്റിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: