ദല്‍ഹി: വടക്കന്‍ ദല്‍ഹിയില്‍ 70 വയസുള്ള മദ്രസാ അദ്ധ്യാപകന് സഫര്‍ അലാം, ഒമ്പതുവയസുള്ള കുട്ടിയെ പീഡിപ്പിച്ചു. കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഉറുദു പഠിപ്പിച്ചിരുന്ന മദ്രസാ അദ്ധ്യാപകന് അറസ്റ്റിലായി. താല്‍ക്കാലിക മദ്രസയില്വെച്ചായിരുന്നു പീഡനം. കുട്ടിയുടെ ബന്ധുവാണ് ചോരപുണ്ട വസ്ത്രം കണ്ടപ്പോള്‍ അന്വേഷിച്ച് സംഭവം കണ്ടെത്തിയത്.
വിവരം ആരോടും പറയാതിരിക്കാന്‍ കുട്ടിക്ക് സഫര്‍ അലാം അഞ്ചുരൂപ കൊടുത്തു. മറ്റ് 20 കുട്ടികള്‍ക്കൊപ്പം നാലുമാസമായി സഫര്‍ അലാമിന്റെയടുത്ത് പെണ്‍കുട്ടി ഉറുദു പഠിക്കുന്നു. അലാം അവിടെ ഒമ്പതുവര്‍ഷമായി പഠിപ്പിക്കുന്നുമുണ്ട്. കുട്ടിക്ക് അഞ്ച് സഹോദരങ്ങളുണ്ട്. അച്ഛന് പാഴ്വസ്തു പെറുക്കുന്ന തൊഴിലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: