തകഴി: തകഴി പഞ്ചായത്ത് പതിന്നാലാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ സിപിഎം വാര്‍ഡ് നിലനിര്‍ത്തി. സിപിഎമ്മിന്റെ കെ. സുഷമയാണ് വിജയിച്ചത്.
കോണ്‍ഗ്രസ് സിപിഎമ്മിന് അനുകൂലമായി വോട്ടു മറിച്ചതായി ആക്ഷേപമുയരുന്നു. ബിജെപിക്ക് മുന്നേറ്റം. സിപി എം അംഗം മരിച്ചതിനെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
പോള്‍ ചെയ്ത 723 വോട്ടില്‍ സിപിഎമ്മിന് 374 വോട്ടുകളും ബിജെപിക്ക് 212ഉം കോണ്‍ഗ്രസിന് 141 വോട്ടുകളുമാണ് ലഭിച്ചത്. സിപിഎമ്മിനും ബിജെപിക്കും വോട്ടുകള്‍ വര്‍ദ്ധിച്ചപ്പോള്‍ കോണ്‍ഗ്രസിന് വോ ട്ടുകള് ഗണ്യമായി കുറഞ്ഞതാണ് വിവാദത്തിന് ഇടയാക്കിയത്.
കഴിഞ്ഞ തവണ 224 വോട്ടുകള്‍ നേടി കോണ്‍ഗ്രസ് രണ്ടാമത് എത്തിയിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണ സമയത്ത് ബിജെപിയുടെ മുന്നേറ്റം ഭയന്ന് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ആസൂത്രിതമായി സിപിഎമ്മിന് വോട്ടു മറിച്ചതായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്ഷേപം ഉന്നയിക്കുന്നത്. വരും ദിവസങ്ങളില്‍ ഇത് കോ ണ്ഗ്രസിനുള്ളില് കലാപത്തിനിടയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: