കോതമംഗലം: അന്വേഷണം വഴിമുട്ടിയ ഊന്നുകല്‍ കള്ളനോട്ട് കേസ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം എന്‍ഐഎക്ക് വിടാന്‍ ധാരണയായി. കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് എന്‍ഐഎയ്ക്ക് കത്ത് നല്കി.
കേസില്‍ വിദേശ ബന്ധം പുറത്തുവന്ന സാഹചര്യത്തില്‍ അന്വേഷണത്തിനുള്ള പരിമിതികള്‍ ചൂണ്ടിക്കാട്ടിയാണിത്.
ബംഗാളില്‍ നിന്നാണ് കള്ളനോട്ട് എത്തുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസിന് ലഭിച്ച സൂചന. എന്‍ഐഎയും ക്രൈംബ്രാഞ്ചും ലോക്കല്‍ പോലീസും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കൊല്‍ക്കത്ത സ്വദേശിനികളെയും മലയാളി യുവാവിനെയും ദിവസങ്ങളോളം ചോദ്യം ചെയ്തെങ്കിലും സുപ്രധാന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
കഴിഞ്ഞമാസം രണ്ടിനാണ് കള്ളനോട്ട് കൈവശം സൂക്ഷിച്ചതിന് കൊല്‍ക്കത്ത സ്വദേശിനികളും സഹോദരിമാരുമായ രണ്ടുപേരെയും കോട്ടയം ഏലിക്കുളം പനമറ്റം ഭാഗത്ത് മാളിയേക്കല്‍ വീട്ടില്‍ അനൂപ് വര്‍ഗ്ഗീസിനെയും ഊന്നുകല്‍ പോലീസ് അറസ്റ്റുചെയ്തത്. കോടതി റിമാന്‍ഡ് ചെയ്തിരുന്ന ഇവരെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: