വിതുര: ബോണക്കാട് കറിച്ചട്ടിമലയിലെ വിവാദ കുരിശുമല തീര്‍ത്ഥാടനത്തില്‍ കേരള ഹൈക്കോടതിയുടെ വിധി ലംഘിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മാര്‍ച്ച് 20ന് തുടങ്ങുന്ന കുരിശുമല തീര്‍ത്ഥാടനത്തിന്റെ പേരു പറഞ്ഞാണ് കോടതി വിധി ലംഘിക്കാനുള്ള നീക്കം നടക്കുന്നത്.
തല്‍സ്ഥിതി തുടരണമെന്നും അതീവ പാരിസ്ഥിതിക മേഖലയായി കണക്കാക്കുന്ന വനഭൂമിയില്‍ അനധികൃത കൈയേറ്റം അനുവദിക്കരുതെന്ന കോടതി വിധി നിലനില്‍ക്കേയാണ് സംസ്ഥാന സര്‍ക്കാരും വനംവകുപ്പും തീര്‍ത്ഥാടനത്തിന്റെ മറവില്‍ വനത്തിലേക്ക് വിശ്വാസികളെ കയറ്റിവിടാന്‍ നീക്കം നടത്തുന്നത്.
20 മുതല്‍ ഏഴ് ദിവസം ബോണക്കാട് കുരിശ് മലയില്‍ തീര്‍ത്ഥാടനം നടത്തണമെന്ന നെയ്യാറ്റിന്‍കര അതിരൂപതയുടെ അറിയിപ്പ് വന്നതിന് ശേഷം, ഈ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്ന് ആലോചിക്കാന്‍ വിളിച്ച് ചേര്‍ത്ത വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് നഗ്നമായി കോടതി വിധി ലംഘിക്കുവാന്‍ തീരുമാനിച്ചത്.
ഒരു ദിവസം 250 പേരെ വീതം തീര്‍ത്ഥാടനത്തിന്റെ പേരില്‍ കയറ്റി വിടാനാണ് ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചത്. സഭയുമായി ഒത്തുതീര്‍പ്പിന് വരാന്‍വേണ്ടി വനഭൂമി മതമേലധ്യക്ഷന്മാര്ക്ക് തീര്‍ത്ഥാടനത്തിന് നല്കുവാനുള്ള തീരുമാനം വരും ദിവസങ്ങളില്‍ കോടതിയും സര്‍ക്കാരും തമ്മിലുള്ള ശീതസമരത്തിലേക്ക് നയിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: