ആലപ്പുഴ: സംസ്ഥാനം നേരിടുന്ന ധനപ്രതിസന്ധിക്ക് പ്രധാന കാരണം ഗള്‍ഫ് മേഖലയില്‍ പണിയെടുക്കുന്നവര്‍ പണം ചെലവഴിക്കാന്‍ തയ്യാറാകാത്തതാണെന്ന് ധനമന്ത്രി തോമസ് ഐസക്. കേരളത്തിന്റെ ഉപഭോക്തൃ ചെലവിന്റെ അടിസ്ഥാനം ഗള്‍ഫില്‍ നിന്നുള്ള പണമാണ്.
ഗള്‍ഫ് രാഷ്ട്രങ്ങളിലെ പ്രതിസന്ധി മുന്‍കൂട്ടി കണ്ട് പ്രവാസികള്‍ പണം ചെലവഴിക്കുന്നതില്‍ മടി കാണിക്കുകയാണ്. എന്നാല്‍ ബാങ്ക് നിക്ഷേപത്തില്‍ കുറവുണ്ടായിട്ടുമില്ല. കിഫ്ബിയില്‍ പ്രഖ്യാപിച്ചിട്ടുള്ള മുഴുവന്‍ പദ്ധതികളും നടപ്പാക്കും.
20,000 കോടിയുടെ ടെന്‍ഡര്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ചരക്കു സേവന നികുതി ഭാവിയില്‍ കേരളത്തിന് ഗുണകരമാകുമെന്ന് തന്നെയാണ് പ്രതീക്ഷ.
നികുതി നിരക്കുകള്‍ കുറഞ്ഞതിനാല്‍ വരുമാനത്തില്‍ ഇടിവുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്, എന്നാല്‍ ആറു മാസത്തിനകം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. അന്യസംസ്ഥാന വാഹന രജിസ്ട്രേഷന് നടത്തി നികുതി തട്ടിപ്പ് നടത്താന്‍ ശ്രമിച്ച മുഴുവന്‍ പേര്‍ക്കെതിരെയും കേസെടുക്കുമെന്നും ഐസക് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: