ചേര്‍ത്തല: ചേര്‍ത്തല തണ്ണീര്‍മുക്കം റോഡിലെ കലുങ്കിന്റെ പുനര്‍നിര്‍മ്മാണം അശാസ്ത്രീയമാണെന്ന് വിമര്‍ശനം. കലിങ്ക് പൊളിച്ചു പണിയുമ്പോള്‍ റോഡിന് വീതി കിട്ടണമെങ്കില്‍ ഇവിടെ സ്ഥിതിചെയ്യുന്ന ഇലക്ട്രിക്ക് പോസ്റ്റ് മാറ്റേണ്ടതുണ്ട്.
ഉപയോഗശൂന്യമായ വാട്ടര്‍ അതോറിറ്റിയുടെ ആസ്ബറ്റോസ് പൈപ്പ് നീക്കാതെയാണ് ഇവിടെ ഇപ്പോള്‍ കോണ്‍ക്രീറ്റ് ജോലികള്‍ നടക്കുന്നത്. മുന്‍കരുതലും കാഴ്ചപ്പാടും ഇല്ലാതെയാണ് പൊതുമരാമത്ത് വകുപ്പ് റോഡിലെ നിര്‍മാണപ്രവര്‍ത്തികള്‍ നടത്തുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഇലക്ട്രിക്ക്, ടെലിഫോണ്‍ പോസ്റ്റ്, അനധികൃത കൈയ്യേറ്റങ്ങള്‍ എന്നിവ നീക്കം ചെയ്താലെ റോഡിന് വീതി കൂട്ടാന്‍ സാധിക്കൂ. കെഎസ്ഇബി തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള തുക അടയ്ക്കാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറാകാത്തു മൂലമാണ് റോഡ് പണി വൈകുന്നതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
പ്രശ്ന പരിഹാരത്തിനായി കളക്ടറുടെ സാന്നിധ്യത്തില്‍ യോഗം വിളിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ആറ് കിലോമീറ്ററോളം നീളമുള്ള റോഡ് അഞ്ചര മീറ്റര്‍ വീതിയിലാണ് നിര്‍മ്മിക്കുന്നത്. പ്രധാന കവലയായ കാളികുളത്ത് മാത്രമാണ് നിലവില്‍ വീതി കൂട്ടിയിരിക്കുന്നത്.
പഞ്ചായത്ത്, വാരനാട് കവലകളും വീതി കൂട്ടേണ്ടതുണ്ട്. കുണ്ടുവളവ് മുതല്‍ ഒരു കിലോമീറ്റര്‍ കയര്‍ ഭൂവസ്ത്രം വിരിക്കേണ്ടതുണ്ട്. കൂടാത നഗരത്തിലേയ്ക്കുള്ള മൂന്നു കലിങ്കുകളുടെ പണിയും പൂര്‍ത്തിയാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: