ചാരുംമൂട്: ചാരുംമൂട് മേഖലയില്‍ ഒരാഴ്ചക്കുള്ളില്‍ വീട്ടമ്മമാരുടെ പണവുമടങ്ങിയ ബാഗ് ബൈക്കിലെത്തി കവര്‍ന്നു രക്ഷപ്പെടുന്ന തസ്കരന്മാര് സജീവമാകുന്നു. ഇന്നലെ ഉച്ചക്ക് 12.30ന് ചാരുംമൂട് പാലമൂട് ജങ്ഷനു വടക്ക് കനാല്‍ പാലത്തിന് സമീപം വൃദ്ധയുടെ പണവും ബാഗും മോഷ്ടാവ് കവര്‍ന്നു.
ഇടക്കുന്നം കമലാ സദനത്തില്‍ കമലമ്മ (60)യുടെ 1,500 രുപായും മൊബൈല്‍ ഫോണും അടങ്ങിയ ബാഗാണ് നഷ്ടമായത്. ബന്ധുവിന്റെ മരണവിവരമറിഞ്ഞ് മാവേലിക്കരയിലേക്ക് പോകുകയായിരുന്നു ഇവര്‍.
ബഹളം കേട്ട് സമീപത്തുണ്ടായിരുന്ന ചെറുപ്പക്കാര്‍ ഇയാളെ പിന്ത്തുടര്ന്നെങ്കിലും മോഷ്ടാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഏതാനും ദിവസങ്ങള്‍ക്കിടയില്‍ ഇത് മൂന്നാമത്തെ സംഭവമാണ്.
ഒരാഴ്ച മുമ്പ് പന്തളം തെക്കേക്കരയിലും ചുനക്കരയിലും സമാന സംഭവം ഉണ്ടായി. സംഭവം നടക്കുന്ന സ്ഥലങ്ങളിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ടെങ്കിലും മോഷ്ടാവിനെക്കുറിച്ചുള്ള യാതൊരു സൂചനയും പോലീസിനു ലഭിക്കാന്‍ ഇടം കൊടുക്കാതെയാണ് മോഷണം നടത്തുന്നത്. മോഷണത്തിലെ സമാനതയും പോലീസ് അന്വേഷണ വിധേയമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: