ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ ഫെബ്രുവരി 19 ന് അന്തിമവാദം കേള്‍ക്കും. ഇന്ന് കേസ് പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് അന്തിമവാദം കേള്‍ക്കാനുള്ള തീയതി തീരുമാനിച്ചത്. ഇതിനു മുന്‍പായി നിര്‍ദേശങ്ങള്‍ പരിശോധിക്കാന്‍ ജനുവരി 28 ന് കേസ് വീണ്ടും പരിഗണിക്കും.
ഉന്നതാധികാര സമിതി റിപ്പോര്‍ട്ടിന് മറുപടി എഴുതി നല്കാന് കേരളത്തിനോടും തമിഴ്നാടിനോടും നേരത്തേ കോടതി ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതല്ലാതെ കൂടുതല്‍ തെളിവുകള്‍ സ്വീകരിക്കില്ലെന്നാണ് കോടതി നിലപാട്. കഴിഞ്ഞ തവണ വാദം കേള്‍ക്കവേ പുതിയ തെളിവുകള്‍ പരിഗണിക്കണമെന്ന കേരളത്തിന്റെ ആവശ്യം ബെഞ്ച് നിരസിച്ചിരുന്നു.
കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും അടുത്ത സിറ്റിംഗില്‍ അന്തിമവാദം കേള്‍ക്കുന്ന തീയതി പ്രഖ്യാപിക്കുമെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചാണ് ഇന്ന് അന്തിമവാദം കേള്‍ക്കുന്ന തീയതി കോടതി തീരുമാനിച്ചത്.
അതേസമയം ജസ്റ്റീസ് ഡി.കെ ജയിന് വിരമിക്കുന്ന സാഹചര്യത്തില്‍ അന്തിമവാദം കേള്‍ക്കുന്ന ഭരണഘടനാ ബെഞ്ചില്‍ മാറ്റമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: