കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ ആറാം തീയതി മുതല്‍ സംസ്ഥാനവ്യാപകമായി ലിവെടുത്ത് പ്രതിഷേധിക്കും. 62,000 നഴ്സുമാരാണ് പ്രതിഷേധിക്കാന്‍ ഒരുങ്ങുന്നത്. അഞ്ചാം തീയതി മുതല്‍ നടത്താനിരുന അനിശ്ചിതകാല സമരം ഹൈക്കോടതി തടഞ്ഞതോടെയാണ് പുതിയ സമര രീതിയുമായി നഴ്സുമാര്‍ രംഗത്ത് എത്തിയത്.
അതേസമയം 20,000 രൂപ ശമ്പളം നല്കുന്ന ആശുപത്രികളുമായി സഹകരിക്കുമെന്നും നഴ്സുമാര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ മാനേജുമെന്റുകളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും നഴ്സുമാര്‍ ആരോപിക്കുന്നു. ഹൈക്കോടതി നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും നഴ്സിങ് സംഘടനയായ യുഎന്‍എ വ്യക്തമാക്കി.
വേതന വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് അഞ്ചാം തീയതി മുതലാണ് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ഹൈക്കോടതി ഈ നടപടി സ്റ്റേ ചെയ്യുകയായിരുന്നു.സ്വകാര്യ ആശുപത്രി മാനേജ്മന്റെുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവിനെതിരെ ഉടന്‍ തന്നെ ഹൈക്കോടതിയില്‍ കക്ഷി ചേരുമെന്ന് യുഎന്‍എ അധ്യക്ഷന്‍ ജാസ്മിന് ഷാ പ്രതികരിച്ചു. ‘
അധികാരി വര്‍ഗ്ഗവും , മുതലാളിത്ത വര്‍ഗ്ഗവും ഒരുമിച്ച് നില്ക്കുമ്പോള് അതിജീവനത്തിനായി ഉശിരന്‍ പോരാട്ടം തന്നെ നടത്തേണ്ടി വരും. ഹൈക്കോടതി വിധിയുടെ മുഴുവന്‍ വിശദാംശംങ്ങളും അറിഞ്ഞ ശേഷം മറ്റു പ്രതികരണങ്ങള്‍ നടത്താമെന്നും ജാസ്മിന് ഷാ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: