കുട്ടനാട്: നാശോന്മുഖമായ തോടുകള്‍ക്കു പുനര്ജന്മം നല്‍കാനൊരുങ്ങി നെടുമുടി പഞ്ചായത്ത്. ഹരിതകേരളം മിഷന്റെ ഭാഗമായി ജനകീയാസൂത്രണം 2017-18 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തിയാണു മലിനമായ തോടുകള്‍ നവീകരിക്കുന്നത്.
ആദ്യഘട്ടത്തില്‍ പിച്ചനാട്, ചെമ്പകശേരി തോടുകളാണു നീരൊഴുക്ക് സുഗമമാക്കി സംരക്ഷിക്കുന്നത്. തോടിന്റെ രണ്ടുകിലോമീറ്റര്‍ ദൂരം പോള നീക്കി ആഴം കൂട്ടുന്നതിനായി 13.5 ലക്ഷം രൂപയാണു നീക്കിവച്ചിരിക്കുന്നത്. ഇരുകരകളിലുമുള്ള താമസക്കാര്‍ തോടിന്റെ തുടര്‍സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും.
ചമ്പക്കുളത്താറ്റില്‍ നിന്നും പൂക്കൈതയാറ്റിലേക്കുള്ള എളുപ്പമാര്‍ഗത്തില്‍ എത്താന്‍ സാധിക്കുന്നതാണു തോട്. ഒരു കാലത്ത് ജനങ്ങളുടെ ആശ്രയമായിരുന്ന തോട്ടിലെ വെള്ളം ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായി. ഈ സാഹചര്യത്തിലാണു പശ്ചാത്തല മേഖലയില്‍ 25 ശതമാനം തുക തോടു നവീകരണത്തിനായി മാറ്റിവയ്ക്കാന്‍ പഞ്ചായത്ത് ഭരണസമിതി തയാറായത്.
തോടിന്റെ നവീകരണ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ചാക്കോ അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: