ലക്നൗ: വിവാദമായ താജ് ഇടനാഴി അഴിമതി കേസില്‍ ബി.എസ്.പി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മായാവതിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന ഹര്‍ജി തള്ളി. പ്രോക്യൂഷന്‍ അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട പൊതുതാല്പര്യ ഹര്‍ജിയാണ് അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് തള്ളിയത്.
2002ല്‍ മായാവതി മുഖ്യമന്ത്രിയായിരിക്കെയാണ് താജ് ഇടനാഴി പദ്ധതി ആരംഭിച്ചത്. പാരിസ്ഥിതിക അനുമതി ലഭിക്കാതെ തുടങ്ങിയ പദ്ധതിക്ക് 17 കോടി രൂപയാണ് ചെലവിട്ടത്. 2003ല്‍ ഇതേക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. 2003ലാണ് സുപ്രീംകോടതി സി.ബി.ഐക്ക് നിര്‍ദേശം നല്‍കിയത്. അന്വേഷണത്തിനിടേ മായാവതിക്കെതിരെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് കേസെടുത്തിരുന്നു.
2003ല്‍ ഒരു കോടി രൂപയായിരുന്ന മായാവതിയുടെ സമ്പാദ്യം 2007ല്‍ 50 കോടി രൂപയായിരുന്നു. പിന്നീട് എഫ്.ഐ.ആര് സമര്‍പ്പിച്ച സി.ബി.ഐ 2007ല്‍ മായാവതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. മായാവതിയുടെ അടുത്ത വിശ്വസ്തര്‍ നസീമുദ്ദീന് സിദ്ദിഖിയ്ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ അതേവര്‍ഷം തിരഞ്ഞെടുപ്പില്‍ മായാവതി വന്‍ ഭൂരിപക്ഷത്തോടെ യു.പി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് മായാവതിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നിഷേധിച്ചു. ഇതോടെ സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസും സുപ്രീംകോടതി റദ്ദാക്കി.
സി.ബി.ഐ ആരോപിക്കുന്ന അനധികൃത സ്വത്തുക്കള്‍ തനിക്ക് സമ്മാനമായി ലഭിച്ചതാണെന്ന മായാവതിയുടെ വാദം അംഗീകരിച്ചയിരുന്നു നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: