ന്യൂദല്‍ഹി: ചൈനയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് മാറ്റില്ലെന്ന്് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ എവിടേയും മതപരമായ പ്രവര്‍ത്തനം നടത്താന്‍ അദ്ദേഹത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്നും കേന്ദ്ര വിദേശ കാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു.
ദലൈലാമ ഇന്ത്യയില്‍ വന്നതിന്റെ 60-ാം വാര്‍ഷികാഘോഷം ഈ മാസം അവസാനം നടക്കാനിരിക്കെ പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് കേന്ദ്രം ഉന്നതഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി ചില മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് കേന്ദ്രം സ്ഥിരീകരണവുമായി രംഗത്തെത്തിയത്. ഇന്ത്യ-ചൈന നയതന്ത്രബന്ധത്തില്‍ വന്ന വിള്ളലാണ് ഇതിനു കാരണമെന്നും പ്രചരിച്ചിരുന്നു.
ടിബറ്റ് ആത്മീയ നേതാവായ ദലൈലാമയെ ഭാരതീയര്‍ അത്യാദരവോടെയാണ് കാണുന്നത്. അതില്‍ മാറ്റം വന്നിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
ടിബറ്റന്‍ സ്വാതന്ത്ര്യ സമരത്തെ തുടര്‍ന്ന് 1959ലാണ് ദലൈലാമ ചൈനയില്‍ നിന്ന് ഇന്ത്യയില്‍ എത്തിയത്. സൈനിക വേഷത്തിലാണ് അന്ന് അദ്ദേഹം എത്തിയത്.
ദലൈലാമ താമസിക്കുന്ന ഹിമാചല്‍ പ്രദേശിലെ ധരംശാലയിലാണ് 60-ാം വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലായി 40ഓളം ബുദ്ധ സന്ന്യാസി മഠങ്ങള്‍ ഇന്ത്യയിലുണ്ട്. 875ഓളം ബുദ്ധ സന്ന്യാസിമാരുടെ നേതൃത്വത്തില്‍ വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇതിനോടകം തന്നെ തുടക്കം കുറിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: