ശ്രീനഗര്‍: കശ്മീരില്‍ ഭീകരവാദ പ്രവര്ത്തിനിറങ്ങിത്തിരിച്ച യുവാവ് വീട്ടില്‍ തിരികെയെത്തി. അമ്മയുടെ അഭ്യര്‍ഥന മാനിച്ചാണ്് യുവാവ് അക്രമത്തിന്റെ പാത ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിയതെന്ന് ഡിജിപി എസ്.പി. വെയ്ദ് ട്വിറ്ററിലൂടെ അറിയിച്ചു. യുവാവിന്റെ പേരോ, പ്രായമോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഇത്തരത്തില്‍ 4 കശ്മീരി യുവാക്കള്‍ 2017ല്‍ ഭീകര പ്രവര്‍ത്തനം ഉപേക്ഷിച്ച് തിരികെവന്നുവെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വ്യക്തമാക്കിയിരുന്നു. നിയമനിര്‍മ്മാണ സഭയില്‍ ബിജെപി എംഎല്‍സി വിക്രം രണദിവെയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഫ്തി.
ഭീകരവാദ പ്രവര്‍ത്തനങ്ങളിലേക്ക് ആകൃഷ്ടരാകുന്ന കുട്ടികളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ കായികവിനോദങ്ങള്‍ ഉപയോഗപ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം എന്നും യുവാക്കളെ ഭീകരവാദത്തിലേക്ക് നയിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന സാമൂഹ്യ മാധ്യമങ്ങള്‍ക്കുമേല്‍ കനത്ത നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും മെഹബൂബ മുഫ്തി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: