ആലപ്പുഴ: സംസ്ഥാന സഹകരണ വികസന ക്ഷേമനിധിബോര്‍ഡ് കഴിഞ്ഞ ഒമ്പതുവര്ഷക്കാലയളവില് 283.85 കോടിയുടെ ധനസഹായം നല്‍കിയതായി വൈസ് ചെയര്മാന് പി. മമ്മിക്കുട്ടി അറിയിച്ചു. ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊതുസമൂഹത്തിന് അറിവില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
പ്രാഥമിക സംഘങ്ങള്‍, സഹകരണ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്ന് വായ്പ എടുത്തയാള്‍ക്ക് മാരകരോഗം ബാധിച്ചാല്‍ അത്തരം വായ്പക്കാരുടെ വായ്പാ ബാദ്ധ്യതയിലേക്ക് 75,000 രൂപ വരെ ബോര്‍ഡ് ധനസഹായമായി നല്‍കും. കൂടാതെ വായ്പക്കാര്‍ മരിച്ചാല്‍ അര്‍ഹരായവരുടെ വായ്പാ കടബാദ്ധ്യതയിലേക്ക് ഒന്നരലക്ഷം രൂപയും പലിശയും കടാശ്വാസമായി നല്‍കും. ഇക്കാര്യം അറിയാത്തതിനാല്‍ വായ്പക്കാരും അനന്തരാവകാശികളും ഈ ആനുകൂല്യം കൈപ്പറ്റാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായ്പ എടുക്കുമ്പോള്‍ 100 രൂപ മുതല്‍ 525 രൂപ വരെ സഹകരണ ബാങ്കുകള്‍ റിസ്ക് ഫണ്ട് ഇനത്തില്‍ ഈടാക്കാറുണ്ട്. ഈ പണമുപയോഗിച്ചാണ് അര്‍ഹതപ്പെട്ടവര്‍ക്ക് ആനൂകൂല്യം നല്‍കുന്നത്. 2009 മുതല്‍ ഇന്നലെ വരെ രണ്ടു കടാശ്വാസ പദ്ധതികളിലുമായി 40,660 അപേക്ഷകര്‍ക്കാണ് 283.85 കോടി അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: