കൊച്ചി: ഉത്തരേന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും അയോധ്യ രാമജന്മഭൂമിയെന്ന് വിശ്വസിക്കുന്നവരാണെന്നും അതുതന്നെയാണ് പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദിന്റെ പഠനങ്ങളും ശരിവെയ്ക്കുന്നതെന്നും ശശി തരൂര്‍ എംപി. മറൈന്‍ഡ്രൈവില്‍ നടക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകോത്സവവേദിയില്‍ തരൂരിന്റെ ‘ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവാകുന്നു’ എന്ന പുസ്തകത്തെ ആസ്പദമാക്കി നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയൊരു മതേതര രാജ്യമാണ്. ഭരണഘടന അനുശാസിക്കുന്ന അവകാശം ഓരോ പൗരനും ലഭിക്കണം. ഓരോരുത്തരും ഓരോ വിശ്വാസമുള്ളവരാണ്. ദൈവത്തിലും വിധിയിലും സത്യത്തിലും വിശ്വസിക്കുന്നവരുണ്ട്. മതവുമായി ബന്ധപ്പെട്ടുള്ള അക്രമങ്ങള്‍ നിത്യസംഭവമായി. ഭാരത് മാതാ കീ ജയ്, വന്ദേമാതരം എന്നിവ നിര്‍ബന്ധിപ്പിച്ച് വിളിപ്പിക്കേണ്ടതല്ല, രാജ്യത്തോട് ആദരവും ബഹുമാനമുള്ളവര്‍ സ്വയം തോന്നി ചെയ്യേണ്ടതാണ് അത്, തരൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: