അഗര്‍ത്തല: ബംഗാളിന് പിന്നാലെ ത്രിപുരയും സിപിഎമ്മിന് നഷ്ടമാകുന്നുവെന്ന സൂചനയാണ് ത്രിപുര നല്‍കുന്നത്. ത്രിപുര തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റും വ്യക്തമാക്കി. 40 സീറ്റുകളുടെ ട്രെന്റാണ് ഔദ്യോഗികമായി പുറത്ത് വന്നിട്ടുള്ളത്.
19 സീറ്റുകള്‍ ബിജെപി ഒറ്റയ്ക്ക് നേടി. അഞ്ചെണ്ണം ഘടകകക്ഷിക്കാണ്. അതായത് ബിജെപി മുന്നണിക്ക് 24 സീറ്റുകള്‍. സിപിഎമ്മിന് കിട്ടിയതും 16ഉം. ഇതിന് സമാനമായി ദേശീയ മാധ്യമങ്ങളെല്ലാം ത്രിപുരയില്‍ ബിജെപി അധികാരം പിടിച്ചെടുക്കുമെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. കേവല ഭൂരിപക്ഷം ബിജെപി സഖ്യം നേടിയെന്നാണ് അവര്‍ നല്കുന്ന സൂചനകള്‍. ദേശീയ ചാനലുകളിലെല്ലാം ത്രിപുരയില്‍ സിപിഎം വീണുവെന്ന തരത്തില്‍ ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു.
ആദ്യ റൗണ്ടില്‍ സിപിഎമ്മിന് മുന്നോട്ട് പോകുന്ന കാഴ്ചയാണ് നല്‍കിയത്. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിച്ചപ്പോള്‍ നഗരമേഖലയ്ക്കൊപ്പം ഗ്രാമങ്ങളും ബിജെപിയ്ക്കൊപ്പമായി. അങ്ങനെ കേവല ഭൂരിപക്ഷത്തിലേക്ക് ബിജെപി മുന്നോട്ട് പോകുന്ന സൂചനയാണ് കിട്ടിയത്. 36 സീറ്റ് വരെ ബിജെപിക്ക് ലഭിക്കുമെന്നാണ് പ്രവചനം. അതായത് എക്സിറ്റ് പോള്‍ ഫലങ്ങളേയും മറികടക്കുന്ന വിജയം ത്രിപുരയില്‍ ബിജെപി നേടുകയാണ്. ഇടത് കോട്ട പിടിക്കാനാവുമ്പോള്‍ അത് മോദി സര്‍ക്കാരിനും നേട്ടമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: